Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാ. കുര്യാക്കോസ്...

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമെന്ന് സഹോദരൻ

text_fields
bookmark_border
ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമെന്ന് സഹോദരൻ
cancel

ആലപ്പുഴ: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമെന്ന് സഹോദരൻ ജോസ് കാട്ടുതറ. കുടുംബാംഗങ്ങളെ അറിയിക്കാതെ ജലന്ധറിൽ പോസ്റ്റ്മോർട്ടം നടത്തിയത് ചതിയാണ്. മുഖ്യമന്ത്രി ഇടപെട്ട് മൃതദേഹം കേരളത്തിൽ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എസ്.പി ഒാഫിസിൽ ഇതുസംബന്ധിച്ച് പരാതി നൽകാൻ എത്തിയതായിരുന്നു അദ്ദേഹം.

ഫ്രാേങ്കാക്ക് ജാമ്യം ലഭിച്ചപ്പോൾ തെൻറ ജീവന് ഭീഷണിയുെണ്ടന്നും, ഇനി നമ്മൾ തമ്മിൽ കാണാൻ സാധ്യതയില്ലന്നും സഹോദരൻ പറഞ്ഞിരുന്നു. കന്യാസ്ത്രീകൾ പരാതി പറഞ്ഞിരുന്നത് ഫാദർ കുര്യക്കോസിനോടായിരുന്നു. ഇതിെൻറ ശത്രുത എപ്പോഴും ഫ്രാേങ്കാക്ക് ചേട്ടനോടുണ്ടായിരുന്നു. ബിഷപ്പിനെതിരെ മൊഴി നൽകിയശേഷം പല രീതിയിൽ അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നു. വീട് തല്ലി തകർക്കുകയും അച്ഛെൻറതാെണന്ന ധാരണയിൽ മറ്റൊരാളുടെ കാർ തല്ലി തകർക്കുകയും ചെയ്തിരുന്നു.ഭയം കാരണം രഹസ്യമായി വീടുകൾ മാറിമാറി താമസിക്കുകയായിരുന്നു. പഞ്ചാബ് പൊലീസിലും അവിടത്തെ വൈദികരിലും ഞങ്ങൾക്ക് വിശ്വാസമില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം. മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ദുരൂഹത സൂചിപ്പിക്കാതെ സഭ
ന്യൂഡൽഹി: ഫാ. കുര്യാക്കോസിെൻറ മരണത്തെക്കുറിച്ച് സഭ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ദുരൂഹതയുടെ സൂചനയില്ല. വാർത്തക്കുറിപ്പ് ഇങ്ങനെ: ഞായറാഴ്ച ഇടവകയിലെ കുർബാനയിൽ പെങ്കടുത്ത ഫാ. കുര്യാക്കോസ് ഉച്ചഭക്ഷണം കഴിച്ച് വിശ്രമത്തിനായി മുറിയിലേക്ക് പോയതാണ്. വിശ്രമത്തിന് പോകുകയാണെന്നും ശല്യം ചെയ്യരുതെന്നും പാചകക്കാരേനാട് പറഞ്ഞിരുന്നതിനാൽ അത്താഴത്തിനാണ് വിളിക്കാൻ ചെന്നത്. വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. രാവിലെ പ്രഭാതഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും വാതിൽ തുറന്നില്ല. ഫാ. പുറത്തുപോയതായിരിക്കുമെന്ന് പാചകക്കാരൻ കരുതി.

എന്നാൽ, ഫാദർ പുറത്തുപോയിട്ടില്ലെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ കന്യാസ്ത്രീകളെ വിളിച്ചു കൊണ്ടുവന്ന് വാതിലിൽമുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ ചുമതലയുള്ള പുരോഹിതനെയും സമീപത്തുള്ള പുരോഹിതന്മാരെയും വിളിച്ചറിയിച്ചു. 10 മണിയോടെ മുകരിയനിൽനിന്ന് റവ. ഫാ. ലിബിൻ കോലേഞ്ചരി വന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് തുറന്നപ്പോൾ ഛർദിച്ച നിലയിൽ നിലത്ത് വീണുകിടക്കുന്ന കുര്യാക്കോസിനെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വൈദികെൻറ മരണം മുന്നറിയിപ്പുപോലെ തോന്നുന്നുവെന്ന് സിസ്റ്റർ അനുപമ
കോട്ടയം: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം മുന്നറിയിപ്പുപോലെ തോന്നുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ. ഞങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. നാളെ ഇനി ആരാണ്. ഞങ്ങളാണോ ഞങ്ങൾക്കൊപ്പം നിൽക്കുന്നവരാണോയെന്ന് അറിയില്ല -ആശങ്കയോടെ സിസ്റ്റർ അനുപമ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. തനിക്ക് ഭീഷണിയുണ്ടെന്ന് വൈദികൻ സൂചന നൽകിയിരുന്നു. കുറച്ചുദിവസങ്ങളായി അദ്ദേഹത്തെ കുറ്റപ്പെടുത്തിയാണ് ബിഷപ് ഫ്രാേങ്കായുടെ അനുയായികൾ സംസാരിക്കുന്നത്. തെൻറ ഇടവകയിലെ അംഗമായതിനാൽ വൈദികനെ അറിയാം. എന്നാൽ, അടുത്തകാലത്ത് നേരിട്ട് ബന്ധമില്ലായിരുന്നു.

ജലന്ധറിൽ ബന്ധുക്കളടക്കമുള്ളതിനാൽ കാര്യങ്ങൾ ചോദിച്ചറിയുമായിരുന്നു. പല കേന്ദ്രങ്ങളിൽനിന്ന് ഭീഷണികൾ ഉള്ളതായി അറിയാം. കന്യാസ്ത്രീയുടെ പരാതിയിൽ ഫ്രാേങ്കാ മുളയ്ക്കലിനെതിരെ പരസ്യമായി രംഗത്തുവന്നശേഷമാണ് വൈദികന് ഭീഷണിയുണ്ടായത്. കേസിൽ പ്രധാന സാക്ഷിയായതോടെ സഭ നടപടിക്ക് വിധേയമായി ചുമതലകളിൽനിന്ന് പൂർണമായും മാറ്റിനിർത്തി. ഇതിനൊപ്പം ജലന്ധറിൽനിന്ന് വൈദികർ വിശ്രമജീവിതം നയിക്കുന്ന സ്ഥലമായ ദസ്വയിലേക്ക് മാറ്റിയിരുന്നു. വൈദികെൻറ മരണത്തിൽ ദുരൂഹതയുണ്ട്. കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് സഭയിൽനിന്ന് എതിർപ്പുണ്ടായപ്പോൾ സമരത്തിനടക്കം പിന്തുണ നൽകിയിരുന്നു. മിഷണറീസ് ഒാഫ് ജീസസ് കന്യാസ്ത്രീ സമൂഹത്തിന് വത്തിക്കാെൻറ കീഴിൽ വരാനുള്ള അംഗീകാരം നേടിയെടുക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു ഫാ. കുര്യാക്കോസ് കാട്ടുതറയെന്നും അവർ പറഞ്ഞു.

വൈദികെൻറ മരണം: കന്യാസ്ത്രീക്കും പിന്തുണച്ചവർക്കും സുരക്ഷ നൽകണം -എസ്.ഒ.എസ്
കൊച്ചി: ബിഷപ് ഫ്രാങ്കോയുടെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കും കുടുംബാംഗങ്ങൾക്കും പിന്തുണച്ചവർക്കും സുരക്ഷ വേണമെന്ന് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ. സമരം നടത്തിയ കന്യാസ്ത്രീകൾ അടക്കമുള്ളവരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ടെന്നും കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ബിഷപ് ജാമ്യം നേടി പുറത്തുവന്ന് നാലുദിവസത്തിനുള്ളിൽ ജന്ധറിലെ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനാലാണ് കത്തയച്ചത്. കന്യാസ്ത്രീയുടെ കേസിന് പ്രത്യേക കോടതിയെയും പ്രോസിക്യൂട്ടറെയും നിയമിക്കണമെന്നും അന്വേഷണവും നടപടികളും നീട്ടിക്കൊണ്ടുപോകരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പി.സി. ജോർജ് എം.എൽ.എ ഉൾപ്പെടെ കന്യാസ്ത്രീക്ക് എതിരെ നിൽക്കുന്നവരുടെ വ്യാജപ്രചാരണങ്ങൾ കേസിനെ ദുർബലപ്പെടുത്തുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലും സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeRape Casekerala newsmalayalam newsjalandhar bishop caseBishop Franco Mulakkalfather kuriakose kattithara
News Summary - father kuriakose kattithara- kerala news
Next Story