Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദിയെന്ന്...

മാവോവാദിയെന്ന് ആരോപിച്ച് ജയിലിലടച്ച തമിഴ് യുവാവ് നിരാഹാരത്തിൽ

text_fields
bookmark_border
മാവോവാദിയെന്ന് ആരോപിച്ച് ജയിലിലടച്ച  തമിഴ് യുവാവ് നിരാഹാരത്തിൽ
cancel

തൃശൂർ: മാവോവാദി ബന്ധത്തിെൻറ പേരിൽ അറസ്റ്റിലായ യുവാവ്, ജയിൽ ജീവനക്കാരുടെ മോശം പെ രുമാറ്റത്തിൽ പ്രതിഷേധിച്ച് നിരാഹാരത്തിൽ. ഒക്ടോബർ നാലിന് പാലക്കാട് അട്ടപ്പാടിയ ിൽ നിന്ന് സംശയത്തിെൻറ പേരിൽ അറസ്റ്റിലായ എം.ബി.എ വിദ്യാർഥിയും മനുഷ്യാവകാശ-സാമ ൂഹിക പ്രവർത്തകനുമായ കോയമ്പത്തൂർ ഗണേശപുരം ഡാനിഷ് (30) ആണ് ഒരാഴ്ചയായി നിരാഹാര സമ രം നടത്തുന്നത്.

കണ്ണൂർ ജയിലിൽ നിന്ന് പാലക്കാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ഡാന ിഷിെൻറ ആരോഗ്യനില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെത്തിച്ചു. ഇവിടെ പ്രിസണേഴ്സ് വാർഡിൽ പൊലീസ് നിരീക്ഷണത്തിൽ കഴിയുന്ന ഇയാൾ നിരാഹാര സമരം തുടരുകയാണ്. മകെൻറ ജീവൻ രക്ഷിക്കണമെന്നും ഭീഷണി നേരിടുന്ന തങ്ങൾക്ക് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ഡാനിഷിെൻറ പിതാവ് ശെൽവൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.

കോയമ്പത്തൂരിെൻറ അയൽപ്രദേശമായ അട്ടപ്പാടിയിലെ ആദിവാസി അവകാശപ്രവർത്തനങ്ങളിൽ ഡിനിഷ് സജീവമായിരുന്നു. മാവോവാദി ബന്ധമുണ്ടെന്നാണ് പൊലീസ് വാദം. കണ്ണൂർ ജയിലിലായിരിക്കേ ഡാനിഷിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കിയപ്പോൾ അവിടുത്തെ ജയിൽ ഉദ്യോഗസ്ഥർ തടവുകാരോട് മോശമായി പെരുമാറുന്നതായും രാജു എന്ന ഉദ്യോഗസ്ഥൻ തെൻറ കോളറിന് പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജഡ്ജിയോട് പറഞ്ഞിരുന്നു. ഇതിന് ശേഷം ജയിൽ ഉദ്യോഗസ്ഥരുടെ ഇയാളോടുള്ള സമീപനം ക്രൂരമായിരുന്നു. തുടർന്നാണ് ഡിസംബർ 30 മുതൽ ഡാനിഷ് ജയിലിൽ നിരാഹാര സമരംആരംഭിച്ചത്.

സമരം തുടരുേമ്പാഴാണ് പാലക്കാട് പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. വെള്ളിയാഴ്ച ശരീരം തളർന്ന് അവശനായ ഡാനിഷിനെ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊലീസ് പറയുന്ന തരം പ്രവർത്തനങ്ങളിൽ മകനില്ലെന്നാണ് പിതാവ് ശെൽവനും കുടുംബവും പറയുന്നത്.

മകെൻറ അറസ്റ്റിന് ശേഷം പൊലീസ് വീട്ടിലെത്തി ഭാര്യയെയും മറ്റ് കുട്ടികളെയും ഭീഷണിപ്പെടുത്തുകയും മാവോവാദികൾ ആരൊക്കെ വരാറുണ്ടെന്ന് ചോദിക്കുകയും നിരവധി കടലാസുകളിൽ ഒപ്പ് വെപ്പിച്ച് തങ്ങളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തിൽ വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistjailkerala newsmalayalam newsfasting strike
News Summary - fasting strike in jail by man who allege maoist -kerala news
Next Story