ഫാസ്ടാഗ് ചെക്ക്പോസ്റ്റുകളിൽ കൂടി വ്യാപിപ്പിക്കണമെന്ന് കേരളം
text_fieldsതിരുവനന്തപുരം: ടോൾ പ്ലാസകളിലേതിന് സമാനമായി നികുതി പിരിവ് ഡിജിറ്റലാക്കുന്ന തിന് ഫാസ്ടാഗ് സംവിധാനം ചെക്ക്പോസ്റ്റുകളിൽ കൂടി വ്യാപിപ്പിക്കണമെന്ന് കേരളം. ചെക്ക്േപാസ്റ്റുകൾ കടന്നെത്തുന്ന വാഹനങ്ങളെക്കുറിച്ച വിവരങ്ങൾ ഡിജിറ്റലായി തന്നെ സമാഹരിക്കലും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്.
ടോൾ പിരിവിന് ഫാസ്ടാഗ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിളിച്ചുേചർത്ത യോഗത്തിൽ ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഇൗ ആവശ്യം ഉന്നയിച്ചിരുന്നു.
വിഷയത്തിൽ കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല വാക്കാൽ അനുമതി നൽകുകയും ചെയ്തു. ടോൾ പ്ലാസകളിൽ സംവിധാനം പ്രാവർത്തികമായ ശേഷം ചെക്ക്പോസ്റ്റുകളിലെ ഒൗദ്യോഗിക അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുമെന്നാണ് വിവരം.
നികുതി, പെർമിറ്റ്ഫീസ്, കോമ്പൗണ്ടിങ് ഫീസ് എന്നിവയാണ് പ്രധാനമായും ചെക്ക്പോസ്റ്റുകളിൽനിന്ന് മോേട്ടാർ വാഹനവകുപ്പ് ഇൗടാക്കുന്നത്. പെർമിറ്റ് ഫീസും കോമ്പൗണ്ടിങ്ങുമെല്ലാം ഒറ്റപ്പെട്ടതാണെങ്കിലും നികുതി ട്രാൻസ്പോർട്ട് വാഹനങ്ങൾക്കെല്ലാം ബാധകമാണ്. ഇൗ നികുതി ഫാസ്ടാഗ് അക്കൗണ്ടിൽനിന്ന് ഡിജിറ്റലായി മോേട്ടാർ വാഹനവകുപ്പിെൻറ അക്കൗണ്ടിലേക്ക് ഇൗടാക്കാൻ സാധിച്ചാൽ ചെക്ക്പോസ്റ്റുകളിലെ തിരക്ക് കുറക്കാനാകുമെന്നാണ് ഗതാഗത വകുപ്പിെൻറ വിലയിരുത്തൽ.
അനുമതി ലഭിച്ചാൽ ചെക്ക്പോസ്റ്റുകളിൽ ടോൾ പ്ലാസകൾക്ക് സമാനം സാേങ്കതിക ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ഫാസ്ടാഗുമായി വിവരകൈമാറ്റത്തിനുള്ള റേഡിയോ ഫ്രീക്കന്‍സി ഐഡൻറിഫിക്കേഷന്‍(ആർ.എഫ്.െഎ.ഡി) സാേങ്കതിക വിദ്യ സ്ഥാപിക്കലാണ് ഇതിൽ പ്രധാനപ്പെട്ടത്.
ടോൾ ബൂത്തുകൾ കടക്കുന്ന വാഹനങ്ങളിൽനിന്ന് േടാൾ ചാർജ് അതത് കമ്പനികളുടെ അക്കൗണ്ടിലേക്കാണ് എത്തുന്നതെങ്കിൽ ചെക്ക്പോസ്റ്റുകൾ നികുതി മോേട്ടാർ വാഹനവകുപ്പിെൻറ അക്കൗണ്ടിലേക്കാണെത്തുക. സംസ്ഥാനത്തെ എല്ലാ മോേട്ടാർ വാഹനവകുപ്പ് ചെക്ക്പോസ്റ്റുകളിലും ഇൗ സംവിധാനം യാഥാർഥ്യമായാൽ നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാകുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.