Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കർഷകരുടെ ആവശ്യങ്ങൾ...

‘കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ മൃതദേഹങ്ങൾ തൂങ്ങിയാടും ’

text_fields
bookmark_border
‘കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ  ഡൽഹിയിൽ മൃതദേഹങ്ങൾ തൂങ്ങിയാടും ’
cancel

പാലക്കാട്: ‘ഞങ്ങൾ 50 പേരുടെ സംഘം മൂന്ന് മാസത്തിനകം ലണ്ടനിലേക്ക് പോകുകയാണ്. ബ്രിട്ടീഷ ് രാജ്ഞിയെ കാണും. ഇന്ത്യക്ക് നിങ്ങൾ സ്വാതന്ത്ര്യം നൽകി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ക ർഷകരുടെ ജീവിതം പരമ ദയനീയമാണെന്ന് അവരെ ബോധിപ്പിക്കും. കടം കയറി ആത്മഹത്യയുടെ വക് കിൽനിൽക്കുന്ന കർഷകരെ രക്ഷിക്കാൻ 10 ലക്ഷം കോടി രൂപ ഇന്ത്യക്ക് കടമായി നൽകാൻ ആവശ്യപ്പ െടും. അതല്ലാതെ മറ്റു വഴികളില്ല.

ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണപാർട്ടിയായ ബി.ജെ.പിയും കർഷകരുടെ കാര്യം പറയുമ്പോൾ ചിരിക്കുകയാണ്. വിസർജ്യം ഭക്ഷിച്ച് സമരം നടത്തിയിട്ട് പോലും തിരിഞ്ഞുനോക്കിയില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിലെ മരങ്ങളിൽ 300 കർഷകരുടെ മൃതദേഹങ്ങൾ തൂങ്ങിയാടും -തമിഴ്നാട്ടിലെ കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അയ്യാക്കണ്ണ് പറഞ്ഞ വാക്കുകളാണിത്. പാലക്കാട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംഘടിപ്പിച്ച ജപ്തി വിരുദ്ധ കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ കർഷകരുടെ യഥാർഥ അവസ്ഥ ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഭിക്ഷാടകനേക്കാൾ കുറഞ്ഞ വരുമാനമാണ് കർഷകന് ലഭിക്കുന്നത്. എം.എൽ.എ, എം.പി, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ അഞ്ചക്ക ശമ്പളം വാങ്ങുമ്പോൾ ഒരു ടൺ കരിമ്പ് ഉൽപാദിപ്പിക്കുന്ന കർഷകന് 7000 രൂപ പോലും ലഭിക്കുന്നില്ല. രാജ്യത്ത് ഏറ്റവും കുറവ് വളർച്ചാനിരക്ക് കർഷകരുടേതാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു വഴികളില്ല.

കർഷകെൻറ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഒരു സർക്കാറും ഇന്ത്യയിൽ വാഴില്ലെന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് രാജസ്ഥാനിലും മധ്യപ്രദേശിലും കണ്ടത്. കർണാടകവും കേരളവും മാത്രമാണ് കർഷകരുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദക്ഷിണേന്ത്യ നദീ സംയോജന കർഷകസംഘം ദേശീയ അധ്യക്ഷനായ അയ്യാക്കണ്ണിെൻറ നേതൃത്വത്തിൽ ഡൽഹിയിൽ 2017 ഏപ്രിലിൽ തുടങ്ങി 110 ദിവസം നീണ്ട സമരം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തലയോട്ടി സമരം, നഗ്ന സമരം തുടങ്ങിയവയായിരുന്നു പ്രധാന സമരമാർഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfarmersmalayalam newsayyakkannu
News Summary - farmers, ayyakkannu- kerala news
Next Story