റവന്യൂ സെക്രട്ടറിക്ക് മുന്നിൽ പരാതി കെട്ടഴിച്ച് നാട്ടുകാർ
text_fieldsപേരാമ്പ്ര: ചെമ്പനോട വില്ലേജ്ഒാഫിസ് ജീവനക്കാർക്കെതിരെ പരാതിക്കെട്ടുമായി നാട്ടുകാർ റവന്യൂവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യെൻറയും കലക്ടർ യു.വി. ജോസിെൻറയും മുന്നിലെത്തി. വില്ലേജ്ഒാഫിസിെല പരിശോധനക്കുശേഷം ചെമ്പനോട വായനശാലയിലാണ് അഡീഷനൽ ചീഫ് സെക്രട്ടറി പരാതി സ്വീകരിച്ചത്. ബാങ്ക് വായ്പയെടുത്ത് റവന്യൂ റിക്കവറിയായ ഒരു വ്യക്തിയുടെ മറ്റൊരു സ്ഥലത്തിനും നികുതി സ്വീകരിക്കുന്നില്ലെന്നായിരുന്നു ഒരു പരാതി. ഈ വ്യക്തിയുടെ ഭാര്യയുടെ സ്ഥലത്തിനു പോലും നികുതി സ്വീകരിച്ചില്ലെന്നാണ് ഇവർ ആരോപിച്ചത്. ഇത് പാടില്ലെന്നും മറ്റ് ആധാരമുള്ള സ്ഥലങ്ങൾക്ക് നികുതി സ്വീകരിക്കണമെന്നും സ്ഥലത്തുണ്ടായിരുന്ന വില്ലേജ് അസിസ്റ്റൻറിന് സെക്രട്ടറി നിർദേശം നൽകി. എല്ലാ തവണ നികുതിയടക്കുമ്പോഴും ഒറിജിനൽ ആധാരം വേണമെന്ന് വില്ലേജ് അധികൃതർ ശഠിക്കുന്നതായി നിരവധിപേർ പരാതിപ്പെട്ടപ്പോൾ അത് ശുദ്ധ പോക്രിത്തരമാണെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ആധാരത്തിെൻറ പകർപ്പുണ്ടെങ്കിൽ നികുതി സ്വീകരിക്കണമെന്നും അദ്ദേഹം വില്ലേജ് അസിസ്റ്റൻറിനോട് ആവശ്യപ്പെട്ടു.
2014-15 വർഷത്തിൽ നികുതി സ്വീകരിച്ച സ്ഥലത്തിന് പിന്നീട് നികുതി സ്വീകരിച്ചില്ലെന്നും വില്ലേജ് ഒാഫിസിലെ റെക്കോഡിൽ ഈ സ്ഥലം വനഭൂമിയെന്ന് എഴുതിയതായും ഒരു വീട്ടമ്മ പരാതിയുന്നയിച്ചു. വില്ലേജ് ജീവനക്കാരും നാട്ടുകാരും തമ്മിൽ ശത്രുതയിലാവരുതെന്നും സൗഹൃദത്തോടെ മുന്നോട്ടുപോകണമെന്നും നിർദേശിച്ച സെക്രട്ടറി, ജീവനക്കാരും നാട്ടുകാരുടെ പ്രതിനിധികളും തമ്മിൽ പുറത്ത് കാര്യങ്ങൾ ചർച്ചചെയ്യാൻ ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ചെമ്പനോട വില്ലേജിൽ ഒരു വില്ലേജ് ഒാഫിസറും ആറുമാസത്തിൽ കൂടുതൽ നിൽക്കാറില്ല. ഇത് ഉദ്യോഗസ്ഥന് നാടിനെക്കുറിച്ച് പഠിക്കാൻ പ്രയാസമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇനി ഓഫിസർമാരെ പെട്ടെന്ന് സ്ഥലംമാറ്റില്ലെന്നും പി.എച്ച്. കുര്യൻ നാട്ടുകാരോട് പറഞ്ഞു.
റവന്യൂ സെക്രട്ടറിയെ ഉപരോധിച്ചു; സംഘർഷം
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ യൂത്ത്ലീഗ് പ്രവര്ത്തകര് ചെമ്പനോട വില്ലേജ് ഒാഫിസിൽ ഉപരോധിച്ചത് പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശനിയാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. വില്ലേജ് ഒാഫിസിൽനിന്ന് രേഖകളുടെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്ന റവന്യൂ സെക്രട്ടറിയെ യൂത്ത്ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസിെൻറ നേതൃത്വത്തിലെത്തിയ സംഘം തടയുകയായിരുന്നു. ആത്മഹത്യ ചെയ്ത തോമസിെൻറ കുടുംബത്തിന് നഷ് ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. അതിനിടെ, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിലിെൻറ നേതൃത്വത്തിൽ എതാനും സി.പി.എം പ്രവർത്തകരെത്തുകയും യൂത്ത്ലീഗ് പ്രവർത്തകരുമായി വാക്തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. പൊലീസിെൻറ അവസരോചിതമായ ഇടപെടൽമൂലമാണ് സംഘർഷം രൂക്ഷമാകുന്നത് ഒഴിവായത്. സുനിൽ വില്ലേജ്ഒാഫിസിലേക്ക് കടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ചെമ്പനോട ലൈബ്രറിയിൽ റവന്യൂ സെക്രട്ടറിയെ കാത്ത് പരാതിക്കാർ ഇരിക്കുന്നതുകൊണ്ട് ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു സി.പി.എം ആവശ്യം. യൂത്ത്ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മുഖ്യമന്ത്രി കലക്ടറെ വിളിച്ചുവരുത്തി
കോഴിക്കോട്: ചെമ്പനോടയിൽ നികുതിയടക്കാനാവാതെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിെൻറ വിശദാംശങ്ങൾ തേടി ജില്ല കലക്ടർ യു.വി. ജോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുവരുത്തി. ജില്ലയിൽ വിവിധ പരിപാടികൾക്കായി എത്തിയ മുഖ്യമന്ത്രി െഗസ്റ്റ് ഹൗസിേലക്ക് കലക്ടറെ വിളിപ്പിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച ബോധ്യപ്പെട്ടതായി കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.