സർക്കാർ തീരുമാനത്തിന് പുല്ലുവില; കര്‍ഷകന്റെ വീടും സ്ഥലവും ജപ്തി ചെയ്തു
text_fieldsമാനന്തവാടി: ഡിസംബർ 31 വരെ കർഷകരെടുത്ത എല്ലാ വായ്പകൾക്കും മോറേട്ടാറിയമെന്ന സർക്കാർ തീരുമാനത്തിനും ഇൗ കാലയളവിൽ ജപ്തി ചെയ്യില്ലെന്ന കൃഷി മന്ത്രിയുടെ ഉറപ്പിനും പുല്ലു വില. വായ്പ കുടിശ്ശികയുടെ പേരിൽ വയനാട് അഞ്ചുകുന്നില്‍ കര്‍ഷകെൻറ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു. പുത്തന്‍വീട് പ്രമോദിെൻറ വീടാണ് ആളില്ലാത്ത സമയത്ത് പൂട്ട് കുത്തിത്തുറന്ന് ജപ്തിചെയ്തത്. സര്‍ഫാസി നിയമപ്രകാരമാണ് നടപടി.
ബാങ്ക് ഓഫ് ഇന്ത്യ കല്പറ്റ ശാഖയിൽനിന്ന് വായ്പയെടുത്ത 15 ലക്ഷം കുടിശ്ശികയായ കേസില്‍ കോടതി നിയോഗിച്ച കമീഷനും ബാങ്ക് അധികൃതരും ചേര്‍ന്നാണ് ജപ്തി നടത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ഇവർ എത്തുമ്പോള്‍ പ്രമോദ് സ്ഥലത്തില്ലായിരുന്നു. ബാങ്ക് അധികൃതര്‍ ഫോണിലാണ് വിവരം അറിയിച്ചത്.
തൊട്ടടുത്തുള്ള സഹോദരന് എത്തി അത്യാവശ്യം തുണികള്‍ എടുത്തു. അതിനുശേഷം പുതിയ പൂട്ടിട്ടു. 1600 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടില്‍ 2016ലാണ് പ്രമോദ് താമസം തുടങ്ങിയത്. പണയപ്പെടുത്തിയ 60 സെൻറ് സ്ഥലത്താണ് വീട്. 2005ലാണ് വായ്പയെടുത്തത്. പലതവണകളായി അഞ്ചുലക്ഷം തിരിച്ചടച്ചു. 32,000 രൂപ പ്രതിമാസ തിരിച്ചടവ് പ്രകാരം അനുവദിച്ച വായ്പ 2005ല്‍തന്നെ കുടിശ്ശിക വന്നിരുന്നു.
ബാങ്ക് നല്കിയ കേസില്‍ പ്രമോദ് ഹൈകോടതിയില്‍ അപ്പീല്‍ നൽകി. മൂന്നുഘട്ടമായി പണം തിരിച്ചടക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍, സാമ്പത്തികബാധ്യത കാരണം തിരിച്ചടവ് മുടങ്ങി. ഇതിനുശേഷം ജില്ല കലക്ടര്‍ക്കും റവന്യൂ അധികൃതര്‍ക്കും ഉള്‍പ്പെടെ നല്കിയ പരാതിയിൽ ജപ്തി ഉണ്ടാവില്ലെന്ന് ഉറപ്പ് ലഭിച്ചിരുന്നു. നടപടിയില്‍ പ്രതിഷേധിച്ച് ഹരിതസേന പ്രവര്‍ത്തകര്‍ വൈകീേട്ടാടെ പ്രമോദിെൻറ വീട്ടിലെത്തി ബാങ്ക് സ്ഥാപിച്ച ബോര്‍ഡ് എടുത്തു മാറ്റി പൂട്ടുപൊളിച്ച് അകത്ത് കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.