ഫാം ഹൗസ് ജീവനക്കാരനെ കൊന്നത് കഴുത്തുഞെരിച്ച്; ഭാര്യയും റിസോർട്ട് മാനേജറും ഒളിവിൽ തന്നെ
text_fieldsശാന്തൻപാറ (ഇടുക്കി): ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലുർ റിജോഷിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികള്‍ ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കൊലപാതകത്തിനുശേഷം സ്ഥലംവിട്ട ഇയാളുടെ ഭാര്യ ലിജി, ലിജിയുടെ സുഹൃത്ത് റിസോ ർട്ട് മാനേജർ വസീം എന്നിവരുടെ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതിനിടെ, കൊലപാതകത്തെക്കുറിച്ച് വ്യക്തമായി അറിവുണ്ടായിട്ടും അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിനു ഇരിങ്ങാലക്കുട വള്ളിവട്ടം കുഴിക്കണ്ടം വീട്ടിൽ ഫഹദിെന(25) ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. റിസോർട്ട് മാനേജറുടെ സഹോദരനാണ് ഇയാൾ.
വസീം ഒളിവിൽപോയ ശേഷവും ഇയാളെ തൃശൂരിൽ കണ്ടെന്നതടക്കം മൊഴി നൽകിയിരുന്നു സഹോദരൻ. റിജോഷിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇതോടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വസീമിനു പുറമെ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ഭാര്യ ലിജിയുടെ പങ്കാണ് ഇതിൽ പ്രധാനം. പ്രതികളെ പിടികൂടി ചോദ്യംചെയ്യുന്നതടക്കം നടപടിക്ക് ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പൊലീസ് കണ്ടെത്തിയതിനു പിന്നാലെ താനാണ് റിജോഷിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പിടികൂടിയ തെൻറ സഹോദരനെയും സുഹൃത്തിനെയും വിട്ടയക്കണമെന്നും വസീം വിഡിയോ സന്ദേശം അയച്ചിരുന്നെങ്കിലും വിഡിയോയുടെ ആധികാരികത ഉറപ്പാക്കേണ്ടതുണ്ട്.
വസീം ലിജിയെയും മകളെയും കൂട്ടി തമിഴ്നാട്ടിലേക്കോ ബംഗളൂരുവിലേക്കോ കടന്നതായാണ് ആദ്യസൂചനകൾ. എന്നാൽ, കേരളം വിട്ടുപോയിട്ടില്ലെന്ന നിലക്കും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. പ്രതികൾ ജീവനൊടുക്കാനുള്ള സാധ്യതയും തള്ളുന്നില്ല. ചെക്പോസ്റ്റ് കേന്ദ്രീകരിച്ചും വാഹനപരിശോധനയിലും ഇവെര കുറിച്ച് സൂചന ലഭിച്ചിട്ടില്ല. ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സൂചന ലഭ്യമായിട്ടില്ല.
പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിനു സമീപം വ്യാഴാഴ്ചയാണ് കുഴിച്ചിട്ട നിലയിൽ റിജോഷിെൻറ (31) മൃതദേഹം പൊലീസ് കണ്ടെടുത്തത്. റിജോഷിെൻറ ഭാര്യ ലിജി (29), രണ്ട് വയസ്സുള്ള മകൾ ജൊവാന, ലിജിയുടെ സുഹൃത്ത് റിസോർട്ട് മാനേജർ ഇരിങ്ങാലക്കുട കോണത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീം (31) എന്നിവരെയാണ് നാലുദിവസമായി കാണാനില്ലാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.