വികാരനിർഭരം ഈ യാത്രയയപ്പ്
text_fieldsപത്തനംതിട്ട: കോവിഡ് കാലത്ത് സംസ്ഥാനത്തിനാകെ സന്തോഷം പകരുന്ന നിമിഷങ്ങളായിരുന്നു തിങ്കളാഴ്ച വൈകീട്ട് പത്തനംതിട്ടയിൽ. സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഇറ്റലിയിൽനിന്നെത്തിയവർ ഉൾപ് പെടെ കുടുംബത്തിലെ അഞ്ചുപേർ രോഗം ഭേദമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് റാന്നിയിലെ വീട്ടിലേക്ക് മടങ് ങി. ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്. കൂട്ടായ്മയുടെ വിജയത് തിൽ ഒത്തുകൂടിയ ഡോക്ടർമാരും ജീവനക്കാരും നിറഞ്ഞ സന്തോഷത്തിലായിരുന്നു. തിരിച്ചുപോകും എന്ന് കരുതിയതല്ലെന്ന് രോഗം ഭേദമായ റാന്നി ഐത്തലയിലെ വീട്ടമ്മ പറയുേമ്പാൾ അതിൽ എല്ലാമുണ്ടായിരുന്നു. മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ചികിത്സിച്ച ഡോക്ടർമാരോടും പരിചരിച്ച ജീവനക്കാരോടുമൊക്കെ നന്ദി പറയുേമ്പാൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മാർച്ച് എട്ടിനാണ് ഇറ്റലിയിൽനിന്ന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബത്തിനും ഇവരുമായി ഇടപഴകിയ സഹോദരനും ഭാര്യക്കും രോഗം സ്ഥിരീകരിക്കപ്പെട്ടത്. സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. അന്നുമുതൽ മുൾമുനയിലായ സംസ്ഥാനത്തിന് ആശ്വാസം പകരുന്നതായി തിങ്കളാഴ്ച വൈകീട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നൽകിയ യാത്രയയപ്പ്. മാർച്ച് ആറിനാണ് ഇവർ അഞ്ചുപേരെ രോഗ ലക്ഷണങ്ങളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
25ാം ദിവസം രോഗം പൂർണമായും ഭേദമായി ആശുപത്രി വിടുേമ്പാൾ നിറകണ്ണുകളോടെ ദൈവത്തിനും ചികിത്സിച്ച ഡോക്ടർമാർക്കും സർക്കാറിനും ഇവർ നന്ദി പറഞ്ഞു.
രോഗബാധിതരാണെന്ന് അറിയാതെയാണ് എല്ലാവരുമായും സഹകരിച്ചത്. അത് തങ്ങൾക്ക് പറ്റിയ തെറ്റായിരുന്നു. എല്ലാവരും മനസ്സിലാക്കണം. ജീവിതത്തിലേക്ക് മടങ്ങിവരാനാകും എന്ന് കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു. ചികിത്സ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ആശുപത്രി ആർ.എം.ഒ ഡോ. ആഷിഷ് മോഹൻ പറഞ്ഞു. കൂട്ടായ പ്രവർത്തനമാണ് വിജയത്തിലെത്തിച്ചത്. വീട്ടിലെത്തിയാൽ 14 ദിവസം കുടി ക്വാറൈൻറനിൽ തുടരണം. 14ാം ദിവസം വീണ്ടും സ്രവ പരിശോധന നടത്തിയ ശേഷമെ പുറത്തിറങ്ങാവൂ എന്ന് നിർദേശിച്ചതായും ആർ.എം.ഒ പറഞ്ഞു.
ഇവരിൽനിന്നും രോഗം പകർന്ന കോട്ടയം ചെങ്ങളത്തുള്ള ഇവരുടെ മകളും മരുമകനും രണ്ട് ദിവസം മുമ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയിരുന്നു. ഇവരുടെ വൃദ്ധ മാതാപിതാക്കൾ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇറ്റലിയിൽ നിന്നെത്തി ഒരാഴ്ച പിന്നിട്ടപ്പോൾ റാന്നി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇവരെ അവിടത്തെ ഡോക്ടർമാരാണ് കോവിഡാവാമെന്ന സംശയത്തിൽ ആംബുലൻസ് വരുത്തി സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചത്.
രണ്ടാം ദിവസമാണ് കോവിഡ് 19 പോസിറ്റിവാണെന്ന പരിശോധന ഫലം വന്നത്. ഇവരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട 1500 ഓളം പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ പത്തനംതിട്ടയിലെ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞുവെന്ന് മനസ്സിലായതോടെയാണ് പത്തനംതിട്ടയിൽ ജനം പുറത്തിറങ്ങിതുടങ്ങിയത്. അതിനു പിന്നാലെ സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പത്തനംതിട്ടക്കാർ വീണ്ടും വീടുകളിൽ കഴിയാൻ നിർബന്ധിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.