ഫ്രാേങ്കാ മുളയ്ക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി
text_fieldsകോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുന്നിൽ ഹാജരായി. ശനിയാഴ്ച രാവിലെ എത്തി ലിസ്റ്റിൽ ഒപ്പിട്ടശേഷം അഞ്ച് മിനിറ്റിനുള്ളിൽ മടങ്ങി. രണ്ടാഴ്ച കൂടുേമ്പാൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിബന്ധനയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതനുസരിച്ചാണ് ജലന്ധറിൽനിന്ന് വൈക്കത്ത് എത്തിയത്.
രണ്ടുമാസത്തേക്കാണ് ഇൗ നിബന്ധനയെന്നതിനാൽ ഇനി ഒരുതവണകൂടി ഹാജരാകണം.അതേസമയം, അന്വേഷണസംഘത്തിന് മുന്നില് ലാപ്ടോപ് ഹാജരാക്കിയില്ല. ഡൽഹിയിലുള്ള ബന്ധുവിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തിരുന്നതായും ഇതാണ് പീഡന ആരോപണത്തിനു പിന്നിലെന്നുമാണ് ബിഷപ്പിെൻറ വാദം.
എന്നാൽ, കന്യാസ്ത്രീ പൊലീസിനെ സമീപിച്ചശേഷമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇത് ബിഷപ് അംഗീകരിക്കാതിരുന്നതിനെതുടർന്ന് നടപടി സ്വീകരിച്ചുെകാണ്ടുള്ള കത്ത് തയാറാക്കിയ ലാപ്ടോപ് ഹാജരാക്കാൻ പൊലീസ് നിർദേശിക്കുകയായിരുന്നു. എന്നാൽ, ലാപ്ടോപ് കാണാനില്ലെന്നും കിട്ടുന്നമുറക്ക് ഹാജരാക്കാമെന്നുകാട്ടി കത്ത് നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.