വാടക കുടിശ്ശിക ചോദിച്ചതിന് വ്യാജ പീഡന പരാതി: വനിത എസ്.ഐക്ക് സസ്പന്ഷന്
text_fieldsകോഴിക്കോട്: വാടക കുടിശ്ശിക ചോദിച്ചതിന് വ്യാജ സ്ത്രീപീഡന പരാതി നല്കിയ സംഭവത്തില്‍ വനിത എസ്.ഐക്ക് സസ്പന്ഷന്. മെഡിക്കൽ കോളജ് അസി. കമീഷണര്‍ ഓഫിസിലെ എസ്.ഐ സുഗുണവല്ലിയെയാണ് സസ്പെൻഡ് ചെയ്ത് സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് ഉത്തരവിറക്കിയത്. എസ്.ഐയുടെ പരാതി വ്യാജമാണെന്ന് കാട്ടി മറുവിഭാഗവും പരാതി നൽകിയതോടെയാണ് വകുപ്പുതല അന്വേഷണം നടത്തിയതും വീഴ്ച കണ്ടതും. ഫറോക്ക് ഡിവിഷന് അസി. കമീഷണര്‍ എം.എം. സിദ്ദീഖ് നൽകിയ റിപ്പോര്‍ട്ടിനെ തുടർന്നാണ് നടപടി.
രണ്ടു മാസം മുമ്പാണ് സംഭവം. വാടക കുടിശ്ശിക ചോദിച്ചതിന് വനിത എസ്.ഐ വീട്ടുടമയുടെ മകളുടെ ഭര്‍ത്താവിെൻറ പേരില്‍ പന്നിയങ്കര പൊലീസിൽ സ്ത്രീപീഡനത്തിന് പരാതി നൽകി. തിരുവണ്ണൂര്‍ കുറ്റിയില്‍പടി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്തെ വയോധികരായ അധ്യാപക ദമ്പതികള്‍ക്കും മകളുടെ ഭര്ത്താവിനുമെതിരെയായിരുന്നു പരാതി. അധ്യാപക ദമ്പതികളുടെ മരുമകൻ സപ്തംബര്‍ 16ന് കൈയില്‍ കയറി പിടിച്ച് വിവാഹമോതിരം ബലമായി ഊരിയെടുത്തെന്നും ലൈംഗികാതിക്രമം കാട്ടിയെന്നുമായിരുന്നു പരാതി. മോതിരത്തിെൻറ വിലയായ 30,000 രൂപയും വാടകവീടിന് അഡ്വാന്‍സായി നല്കിയ 70,000 രൂപയും തിരികെ നല്‍കണമെന്നും പരാതിയിലുണ്ട്.
മറുവിഭാഗം കാര്യങ്ങൾ പൊലീസിനെ ധരിപ്പിച്ചതോെട നടത്തിയ അന്വേഷണത്തിൽ എസ്.ഐയുടെ പരാതി വ്യാജമാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. വാടകക്കരാര്‍ പുതുക്കി നല്‍കിയതോടെ കുടിശിക തുകയായ 1.43 ലക്ഷവും വൈദ്യുതി കുടിശ്ശികയായ 4,000 രൂപയും വീട്ടുടമകള്‍ക്ക് എസ്.ഐ നല്‍കാനുണ്ടെന്നായിരുന്നു ലഭിച്ച വിവരം. പിന്നീട് അധ്യാപക ദമ്പതികള്‍ സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെ അസി. കമീഷണറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിര്‍ദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.