Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളനോട്ട് നൽകി കാളയെ...

കള്ളനോട്ട് നൽകി കാളയെ വാങ്ങിയ യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
കള്ളനോട്ട് നൽകി കാളയെ വാങ്ങിയ യുവാക്കൾ അറസ്റ്റിൽ
cancel
camera_alt????????? ?????, ?????????
എടവണ്ണ (മലപ്പുറം): കള്ളനോട്ട് നൽകി കാളയെ വാങ്ങിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തപ്പിരിയം തുവ്വക്കാട് ബേക്കല കണ്ടിയിലെ കൊളത്തിങ്ങൽ ശരീഫ് (38), ബന്ധു തുവ്വക്കാട് മൊ ട്ടക്കുന്നിലെ ശറഫുദ്ദീൻ (23) എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് കള്ളനോട്ട് നൽകിയ പൂവ്വത്തിക്കൽ സ്വദേശി അനിൽ ലാലിനായി അന്വേഷണം തുടങ്ങി.

സെപ്റ്റംബർ 25നാണ് ആമയൂർ സ്വദേശി കടവൻ സെയ്തലവിയുടെ കാളയെ 27,500 രൂപക്ക് കച്ചവടമുറപ്പിച്ചത്. അന്ന് 500 രൂപ അഡ്വാൻസ് നൽകി ഇരുവരും മടങ്ങി. രണ്ടുദിവസത്തിനുശേഷം വീണ്ടുമെത്തി 26,000 രൂപ മൂല്യം വരുന്ന 2000െൻറ 13 കള്ളനോട്ടുകളും 500 രൂപയുടെ രണ്ട് യഥാർഥ നോട്ടുകളും നൽകി കാളയെ കൊണ്ടുപോയി. സെയ്തലവി ഇതിൽനിന്ന് കഴിഞ്ഞദിവസം 2000 രൂപയെടുത്ത് സൊസൈറ്റിയിൽനിന്ന് കാലിതീറ്റ വാങ്ങിയപ്പോൾ സംശയം തോന്നിയ സെക്രട്ടറി ബാങ്ക് അധികൃതരെ സമീപിക്കുകയായിരുന്നു. ഇതോടെ കള്ളനോട്ടാെണന്ന് മനസ്സിലായി.

തുടർന്ന് പ്രശ്നത്തിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെട്ടു. സംഭവം ഒതുക്കിതീർക്കാൻ ഇരട്ടി പൈസ നൽകാമെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. ഒത്തുതീർപ്പിനെന്ന വ്യാേജന കള്ളനോട്ട് നൽകിയവരെ വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ ശരീഫ് 15 വർഷം വിദേശത്തായിരുന്നു. ഇവർക്ക് സ്വർണമിടപാടിലൂടെയാണ് പൂവ്വത്തിക്കൽ സ്വദേശിയായ അനിൽ ലാൽ കള്ളനോട്ട് നൽകിയതെന്ന് പറയുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfake notesmalayalam news
News Summary - fake notes-bull-sale-kerala news
Next Story