Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോലി വാഗ്ദാനം...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് പിടിയിൽ

text_fields
bookmark_border
Jobin-Manuel
cancel

കൊച്ചി: നാവികസേനയിലെ കമീഷൻ ഓഫിസർ എന്ന വ്യാജേന യൂനിേഫാമും സീലുകളും ഉപയോഗിച്ച് വ ്യാജ റിക്രൂട്ടിങ് സ്ഥാപനം നടത്തിയിരുന്ന കോട്ടയം കൊണ്ടൂർ പിണ്ണാക്കനാട് കണ്ണാമ്പിള് ളി വീട്ടിൽ ജോബിനെ (28) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാലാരിവട്ടം ഭാഗത്ത് ഗാസാ ഇൻറർനാഷനൽ എന്ന പേരിൽ നടത്തിയിരുന്ന ബിസിനസ് സ്ഥാപനത്തിെൻറ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നത്.

വിശാഖപട്ടണം നേവൽബേസ്, കൊച്ചിൻ നേവൽ ബേസ് എന്നിവിടങ്ങളിൽ ജൂനിയർ ക്ലർക്കായി ജോലി ശരിയാക്കിക്കൊടുക്കാമെന്നും നേവിയിൽ ഓഫിസർ തസ്തികയിൽ ജോലി നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ വീട്ടിൽനിന്ന് ഉയർന്ന റാങ്കിലുള്ള നേവൽ ഓഫിസറുടെ യൂനിേഫാമും ചിഹ്നങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഈസ്റ്റേൺ നേവൽ കമാൻഡ് ഉേദ്യാഗസ്ഥനാണെന്ന വ്യാജ തിരിച്ചറിയൽ കാർഡ്, പ്രവേശന പാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

പലതവണ ഇയാൾ തന്ത്രപ്രധാനമായ കൊച്ചിൻ നേവൽബേസിലും എൻ.എ.ഡിയിലും സന്ദർശനം നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. നേവി ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് അറിയിച്ചു. പലരിൽനിന്നായി ഇയാൾ 30 ലക്ഷത്തോളം രൂപ തട്ടിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വിശദ അന്വേഷണം നടത്തിവരുകയാണെന്നും പാലാരിവട്ടം സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജേഷ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFake Job Offer Case
News Summary - Fake Job Offer Case -Kerala News
Next Story