Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ ഐ.പി.എസുകാരനെ...

വ്യാജ ഐ.പി.എസുകാരനെ നേരത്തെ നാട്ടുകാർ ‘പിടിച്ചു’; പൊലീസ് വിട്ടു

text_fields
bookmark_border
fake-ips-officer-281019.jpg
cancel
camera_alt????????? ?????? ????????????? ??????? ????????????

ഗുരുവായൂര്‍: വ്യാജ ‘ഐ.പി.എസുകാരനെ’ നാട്ടുകാർ നേരത്തെ പിടികൂടിയെങ്കിലും ഐ.പി.എസ് പേ ടി മൂത്ത പൊലീസിന് വ്യാജനെ തിരിച്ചറിയാനായില്ല. ഐ.പി.എസ് ഓഫിസർ ചമഞ്ഞ് വ്യാജരേഖ ചമ ച്ച് ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിയ കേസിലെ പ്രതി വിപിൻ കാർത്തികിനെ അഞ്ചുമാസം മുമ ്പ് പൊലീസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ നാട്ടുകാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തിരു ന്നെങ്കിലും ഐ.പി.എസുകാരനാണെന്ന സംശയത്തിൽ പൊലീസ് തന്നെയാണ് ഇയാളെ രക്ഷിച്ചത്.

ഗു രുവായൂർ ബസ് സ്റ്റാൻഡിനടുത്തുള്ള കടക്കുമുന്നിൽ പാർക്ക് ചെയ്ത വിപിൻ കാർത്തികി െൻറ കാർ റോഡിലേക്കെടുത്തപ്പോൾ അതുവഴി വന്ന ബൈക്കിൽ തട്ടി. ബൈക്കുകാരൻ ചൂടായതോടെ താൻ ഐ.പി.എസുകാരനാണെന്ന് പറഞ്ഞ് വിപിൻ കാർത്തിക് ബൈക്കിെൻറ താക്കോൽ ഊരിവാങ്ങി. തെറ്റ് ‘ഐ.പി.എസുകാരെൻറ’ ഭാഗത്താണെന്ന് പറഞ്ഞ് നാട്ടുകാർ സംഘടിച്ചതോടെ താക്കോൽ തിരിച്ചുനൽകി.

അവിടെയെത്തിയ രണ്ട് പൊലീസുകാരോട് ബൈക്കുകാരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പറഞ്ഞ് വിപിൻ കാർത്തിക് കാർ മാറ്റിയിടാൻ പോയ തക്കത്തിൽ ബൈക്കുകാരൻ കടന്നുകളഞ്ഞു. ബൈക്കുകാരൻ രക്ഷപ്പെട്ടതിെൻറ രോഷം തീർക്കാൻ ഒരു പൊലീസുകാരനെ വിപിൻ തള്ളി.

യൂനിഫോമിലല്ലാതെ വന്ന് ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് പറയുന്ന താങ്കൾ യൂനിഫോമിലെത്തിയ പൊലീസുകാരെ പരസ്യമായി അപമാനിച്ചത് ശരിയല്ലെന്ന് നാട്ടുകാർ പറഞ്ഞു. ആളു കൂടിയതോടെ വിപിൻ രക്ഷപ്പെടുകയായിരുന്നു. പരസ്യ പ്രകടനം നടത്തിയ ആളെക്കുറിച്ച് അന്വേഷിക്കാൻ നാട്ടുകാർ പൊലീസുകാരോട് പറഞ്ഞെങ്കിലും ഇയാൾ ഐ.പി.എസുകാരനായിരിക്കുമെന്ന വിശ്വാസത്തിൽ നടപടിക്ക് മുതിർന്നില്ല.

‘‘പാലാരിവട്ടത്തോളം വരുമോ ഞങ്ങളുടെ തട്ടിപ്പ്?’’
ഗുരുവായൂര്‍: ‘പാലാരിവട്ടം പാലവും മരട് ഫ്ലാറ്റുമെല്ലാം വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്?’; ഇൻഫർമേഷൻ ഓഫിസറായി ചമഞ്ഞ് കോടികൾ തട്ടിയ കണ്ണൂർ തലശ്ശേരി തിരുവങ്ങാട്ട് കുനിയില്‍ മണല്‍വട്ടം വീട്ടില്‍ ശ്യാമളക്ക് തെൻറയും മകെൻറയും തട്ടിപ്പിൽ തെല്ലും കുറ്റബോധമില്ല. വൻതോക്കുകൾ നടത്തുന്ന തട്ടിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടേത് ഒന്നുമല്ലെന്ന വാദത്തിലായിരുന്നു അറസ്റ്റിലായിട്ടും അവർ.

ഇൻഫർമേഷൻ ഓഫിസറായി ചമഞ്ഞ ശ്യാമളയും ഐ.പി.എസ് വേഷത്തിലെത്തിയ വിപിനും വ്യാജ രേഖ ചമച്ചത് പഴുതടച്ചാണ്. 370ാം വകുപ്പ് റദ്ദാക്കുന്നതിന് മുമ്പുള്ള കശ്മീരിെൻറ മുദ്രയുള്ള സാക്ഷ്യപത്രമാണ് ബാങ്കുകളിൽ ഹാജരാക്കിയത്. കുപ്വാര ജില്ലയിലെ ഐ.പി.എസ് ഓഫിസർ എന്ന് പറഞ്ഞിരുന്ന വിപിൻ കാർത്തിക് ഹാജരാക്കിയ ശമ്പള സർട്ടിഫിക്കറ്റിൽ ഒപ്പിട്ടയാളുടെ പേരും അക്കാലത്തെ അവിടത്തെ പൊലീസ് സൂപ്രണ്ടിെൻറ പേരും ഒന്നുതന്നെയായിരുന്നു. അതിനാൽ ബാങ്കുകളുടെ പരിശോധനകളിൽ സംശയം തോന്നിയില്ല.

എറണാകുളം ജില്ലയിലെ അസി. ഇൻഫർമേഷൻ ഓഫിസർ എന്നു പറഞ്ഞ് അമ്മ ശ്യാമള ഹാജരാക്കിയ ശമ്പള സർട്ടിഫിക്കറ്റിലും അന്നത്തെ ജില്ല ഇൻഫർമേഷൻ ഓഫിസറുടെ പേര് കൃത്യമായി ഉണ്ടായിരുന്നു. മാന്യമായ പെരുമാറ്റവും സഹതാപവും പിടിച്ചുപറ്റിയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖയുടെ മാനേജർ സുധാദേവിയിൽ നിന്ന് 97 പവനും 25 ലക്ഷവും അടിച്ചെടുത്തത്. വിപിൻ കാർത്തികിെൻറ ചികിത്സക്ക് എന്നു പറഞ്ഞാണ് പണവും സ്വർണവും വാങ്ങിയത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിപിൻ ഐ.സി.യുവിൽ കിടക്കുന്ന ചിത്രം വരെ വ്യാജമായി നിർമിച്ച് കാണിച്ചു കൊടുത്തിരുന്നു.

അതിനിടെ, ഓടിരക്ഷപ്പെട്ട ശ്യാമളയുടെ മകൻ വിപിൻ കാർത്തിക്കിനു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പിനിരയായ കൂടുതൽ ബാങ്കുകൾ ചൊവ്വാഴ്ച പൊലീസിനെ സമീപിക്കുമെന്ന് സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsfake policefake ips
News Summary - fake ips officer caught by people earlier -kerala news
Next Story