വ്യാജ ബിരുദം: സ്വപ്നയുടെ അറസ്റ്റിനൊരുങ്ങി പൊലീസ്
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിെൻറ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വകലാശാല. മഹാരാഷ്ട്രയിലെ അബേദ്കര് ടെക്നിക്കല്‍ സര്‍വകലാശാലയാണ് ഇക്കാര്യം കേരള പൊലീസിനെ അറിയിച്ചത്. സര്‍വകലാശാല ബി.കോം കോഴ്സ് നടത്തുന്നില്ല. സ്വപ്ന പ്രഭ സുരേഷ് അവിടെ പഠിച്ചിട്ടില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി.
സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഐ.ടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിൽ ജോലി നേടിയതെന്നാരോപിച്ച് കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. സർട്ടിഫിക്കറ്റിെൻറ നിജസ്ഥിതി ആരാഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനായ കേൻറാൺമെൻറ് അസി. കമീഷണർ സുനീഷ് ബാബു അയച്ച കത്തിനാണ് സർവകലാശാലയുടെ മറുപടി. ഇതുപ്രകാരം വ്യാജ ബിരുദ കേസിൽ സ്വപ്നയുടെ അറസ്റ്റിന് നടപടിയുണ്ടാവും.
ഇതിന് എന്‍.ഐ.എ കോടതി പൊലീസിന് അനുമതി നല്കി. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണം ഉയർന്നിട്ടും കേസെടുക്കാത്തത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.