Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖ കേസ്:...

വ്യാജരേഖ കേസ്: ൈവദികർക്കെതിരെ ആരോപണങ്ങളുമായി ഫാ. ആൻറണിയുടെ മറുപടി

text_fields
bookmark_border
Syro-Malabar-Catholic-Church
cancel

കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചതിന് പിന്നിൽ ഫാ. പോൾ തേ ലക്കാട്ടും പതിനഞ്ചോളം വൈദികരുമാണെന്ന ആരോപണമുന്നയിച്ചതിന് അതിരൂപത അഡ്മിന ിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് നൽകിയ കാരണംകാണിക്കൽ നോട്ടീസിന് ഫാ. ആൻറ ണി പൂതവേലിലിെൻറ മറുപടി. ഫാ. പോൾ തേലക്കാട്ട് ഉൾപ്പെടെ വൈദികർക്കെതിരെ കടുത്ത ആരേ ാപണങ്ങളാണ് മറുപടിക്കത്തിലുമുള്ളത്.

നോട്ടീസിന് മറുപടി നൽകുന്നതിനുമുമ്പ് വിഷയം ചർച്ച ചെയ്യാൻ വൈദികസമിതി യോഗം ചേർന്നതിെൻറ ഔചിത്യം കത്തിൽ ചോദ്യംചെയ്തിട്ടുണ്ട്. അതിരൂപതയിലെ ഭൂമിക്കച്ചവടം വിവാദമാക്കി ആളിക്കത്തിച്ചതിെൻറ മുൻനിരയിൽ പോൾ തേലക്കാട്ട് ഉൾപ്പെടെ വൈദികരാണെന്ന് ആരും സമ്മതിക്കും. അദ്ദേഹത്തെ കേസിൽനിന്ന് രക്ഷിച്ചെടുക്കാൻ നടക്കുന്ന ആസൂത്രിത ശ്രമങ്ങൾ കാണുേമ്പാൾ എന്തൊക്കെയോ ചീഞ്ഞുനാറുന്നതായി ബോധ്യമാകും. മാധ്യമങ്ങളെയെല്ലാം വിലക്കെടുത്തത് പോലെയാണ് അദ്ദേഹം ആലഞ്ചേരിക്കെതിരെ വാർത്തപ്രളയം സൃഷ്ടിച്ചത്.

അദ്ദേഹത്തിന് ആലഞ്ചേരിയോട് തീർത്താൽ തീരാത്ത പകയുണ്ട്. സഭയുടെ ഒൗദ്യോഗിക വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതടക്കം കാര്യങ്ങളാണ് ഇതിന് കാരണം. കർദിനാളിനെതിരെ വസ്തുനിഷ്ഠമായി ഒന്നും കണ്ടെത്താനാകാതെ വന്നതുകൊണ്ടാകാം വ്യാജരേഖ നിർമാണത്തെക്കുറിച്ച് ചിന്തിക്കാൻ ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ പ്രേരിപ്പിച്ചത്. തേലക്കാട്ടച്ചനോ 15 വൈദികരോ ആണ് വ്യാജരേഖ നിർമിച്ചതെന്ന് താൻ പറഞ്ഞിട്ടില്ല. അവർ അറിയാതെ ഇങ്ങനെയൊരു രേഖ പ്രത്യക്ഷപ്പെടില്ലെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.

കർദിനാൾ ഭൂമിയിടപാടിൽ തെറ്റുകാരനല്ലെന്ന് കണ്ടെത്തിയാൽ ഇതുവരെ അദ്ദേഹത്തിനെതിരെ പടപ്പുറപ്പാടുമായി ഇറങ്ങിത്തിരിച്ച വൈദികർക്കെതിരെ സഭ നിയമമനുസരിച്ച് അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുമോ? ദേവികുളത്തെയും കോട്ടപ്പടിയിലെയും അതിരൂപതയുടെ സ്ഥലം വിൽക്കാതെയിട്ടിരിക്കുന്നത് ആലഞ്ചേരിയെ എന്നും കുറ്റക്കാരനാക്കി നശിപ്പിക്കാനല്ലേ? നടപടി ഏകപക്ഷീയമായാൽ അംഗീകരിക്കാനാവില്ലെന്നും കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfake document caseMar george alancheryFr. Antony
News Summary - fake document case; Fr. Antony's replay with allegations -kerala news
Next Story