ഗ്രേസ് മാർക്കിന് വ്യാജ സർട്ടിഫിക്കറ്റ്; ഒന്നരവർഷത്തിന് ശേഷം പൊലീസ് കേസെടുത്തു
text_fieldsകൊല്ലം: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് ഉപരിപഠനത്തിന് ഗ്രേസ് മാർക്ക് നേടിയെന്ന പ രാതിയിൽ 17 മാസത്തിനുശേഷം പൊലീസ് കേസെടുത്തു. യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാ ക്കളുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തല ത്തിലാണ് ഇപ്പോൾ പൊലീസ് അന്വേഷണത്തിന് തയാറായത്. കേരള റൈഫിൾ അസോസിയേഷൻ മുൻ സംസ്ഥാ ന സെക്രട്ടറി വി.സി. ജെയിംസ്, വ്യാജ സർട്ടിഫിക്കറ്റിലൂടെ ഗ്രേസ് മാർക്ക് നേടിയ പാലക്കാട് സ്വദേശിനിയായ വിദ്യാർഥിനി എന്നിവർക്കെതിരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് വെള്ളിയാഴ്ച കേസെടുത്തത്.
സൗത്ത് സോൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലെ വിജയികൾ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് ഉപരിപഠനത്തിന് ഗ്രേസ് മാർക്ക് നേടിയെന്ന് കാട്ടി 2018 ഫെബ്രുവരിയിലാണ് കൊല്ലം ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി സജു എസ്. ദാസ് ഡി.ജി.പിക്ക് പരാതി നൽകിയത്. ഇതുസംബന്ധിച്ച് അന്ന് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
2017 ആഗസ്റ്റ് 21 മുതൽ 26 വരെ ചെെന്നെയിലാണ് സൗത്ത് സോൺ ഷൂട്ടിങ് ചാമ്പ്യൻഷിപ് നടന്നത്. വിജയികളായെങ്കിലും ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള പ്രത്യേക സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിക്കപ്പെെട്ടന്നാണ് ആക്ഷേപം. വിവിധ ജില്ലകളിൽ നിന്നുള്ള 12 കുട്ടികൾക്കായി 32 സർട്ടിഫിക്കറ്റുകളാണെത്ര ഇത്തരത്തിൽ നിർമിച്ചത്.
ഗ്രേസ് മാർക്കിനുവേണ്ടി വിദ്യാഭ്യാസവകുപ്പിനും സർവകലാശാലക്കും പി.എസ്.സിക്കും ലഭിക്കുന്ന സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത് ഡയറക്ടറേറ്റ് ഒാഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡി.പി.ഐ) ആണ്. കൂടുതൽ അഭിപ്രായം ആവശ്യമെങ്കിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ ഉപദേശം തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.