വ്യാജ കാർഡുപയോഗിച്ച് പണം തട്ടൽ: എസ്.ബി.െഎ നഷ്ടപരിഹാരം നൽകി
text_fieldsപെരിന്തൽമണ്ണ: വ്യാജ എ.ടി.എം കാർഡുപയോഗിച്ച് ചെെന്നെയിൽനിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിൽ എസ്.ബി.ഐ നഷ്ടപരിഹാരം നൽകി. പെരിന്തൽമണ്ണ അമ്മിനിക്കാട് മലയിൽ ഹൗസിൽ ഡോ. ആദിലിനാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധിയെ തുടർന്ന് തുക നൽകിയത്.
2015 സെപ്റ്റംബർ 18ന് രാത്രി എട്ടിനാണ് സംഭവം. ഡോ. ആദിലിെൻറ പേരിൽ എസ്.ബി.ഐ പെരിന്തൽമണ്ണ കോഴിക്കോട് റോഡ് ബ്രാഞ്ചിലുള്ള അക്കൗണ്ടിൽനിന്ന് വ്യാജ എ.ടി.എം കാർഡുപയോഗിച്ച് ചെന്നൈയിൽ നിന്നാണ് പണം തട്ടിയെടുത്തത്. ചെന്നൈ ഐ.സി.ഐ.സി.ഐ ബാങ്കിെൻറ എ.ടി.എം കൗണ്ടറിൽനിന്ന് തുടർച്ചയായി നാല് തവണ 11,800 രൂപ പിൻവലിക്കുകയായിരുന്നു. ഡോ. ആദിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. തുടർന്ന് ബാങ്കിലും പൊലീസിലും പരാതി നൽകി.
എന്നാൽ, ബാങ്കിെൻറ ഭാഗത്തുനിന്ന് അന്വേഷണമോ നടപടിയോ ഉണ്ടായില്ല. പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇവർ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും പരാതിക്കാരൻ പറയുന്നു.
നഷ്ടപ്പെട്ട 11,800 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചെലവും ലഭിക്കാനായി പിന്നീട് മലപ്പുറം ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. കേസ് പരിഗണനക്ക് വന്നപ്പോൾ ബാങ്ക് അധികൃതർ കോടതിയിൽ 11,800 രൂപയുടെ ചെക്ക് നൽകുകയും കേസ് തുടരുകയും ചെയ്തു. വിധിയെ തുടർന്ന് 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പലിശയുമടക്കം 35,172 രൂപയുടെ ചെക്ക് ബാങ്ക് അധികൃതർ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.