ഫൈസൽ ഫരീദ് ദുബൈയിൽ പിടിയിൽ; ഇന്ത്യക്ക് ഉടൻ കൈമാറും
text_fieldsദുബൈ: സ്വർണക്കടത്തു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) മൂന്നാംപ്രതിയെന്ന് കണ്ടെത്തിയ തൃശൂർ സ്വദേശി ഫൈസൽ ഫരീദിനെ യു.എ.ഇയിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചന. ഇ്യാളെ ഉടൻ ഇന്ത്യക്ക് കൈമാറുമെന്നാണ് കരുതുന്നത്. ഫൈസലിനെക്കുറിച്ച് പരാതി കൈമാറിയ ഉടൻതന്നെ വിശദാന്വേഷണം ആരംഭിച്ച ദുബൈ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു.
തുടർന്ന് പൊലീസിെൻറ കർശന നിരീക്ഷണത്തിലായിരുന്നു ഫൈസൽ. ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു എന്ന അഭ്യൂഹം പരന്നതോടെ വിവരം സ്ഥിരീകരിക്കാൻ മാധ്യമങ്ങളും സുഹൃത്തുക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
ഫൈസലിനെ അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ് അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, യു.എ.ഇയുടെ ഒൗദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ചു, അനധികൃതമായി സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിെൻറ വിലാസം ദുരുപയോഗം ചെയ്തു തുടങ്ങി ഇന്ത്യ നൽകിയ തെളിവുകളും സൂചനകളുമെല്ലാം അതിഗൗരവത്തോടെയാണ് യു.എ.ഇയിലെ അന്വേഷണ സംഘം കാണുന്നത്. അതിനാൽ ഫെഡറൽ അന്വേഷണ ഏജൻസി ഇയാളിൽനിന്ന് തെളിവെടുത്ത ശേഷം മാത്രമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തി ഇന്ത്യക്ക് കൈമാറുക.
ഫൈസലിെൻറ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. ഇയാൾക്കെതിരെ നേരത്തേ യു.എ.ഇയിൽ ചെക്ക് കേസുകളാണുണ്ടായിരുന്നത്. എന്നാൽ, ദേശസുരക്ഷയെ ബാധിക്കുന്ന കേസ് എന്ന നിലയിലാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കേസിലെ യു.എ.ഇ ഇടപെടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.