Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാക്ട് ഹിതപരിശോധന:...

ഫാക്ട് ഹിതപരിശോധന: സി.ഐ.ടി.യുവിനെ പിന്തള്ളി എൻ.കെ പ്രേമചന്ദ്രന്‍റെ സംഘടന ഒന്നാമത്

text_fields
bookmark_border
NK Premachandran
cancel

കളമശ്ശേരി: ഫാക്ട് ഹിതപരിശോധന മത്സരത്തിൽ കെ. ചന്ദ്രൻ പിള്ള പ്രസിഡന്‍റായ ഫാക്ട് എംപ്ലോയീസ് അസോസിയേഷനെ (സി.ഐ.ടി.യു) പിന്നിലാക്കി എൻ.കെ. പ്രേമചന്ദ്രൻ എം.പി നയിക്കുന്ന ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ ഒന്നാമതെത്തി. ഫാക്ട് ഉദ്യോഗമണ്ഡൽ ഡിവിഷനിലെ യൂനിയനുകളുടെ പിന്തുണ പരിശോധിക്കുന്നതിനുള്ള ഹിതപരിശോധനയിലാണ് വർക്കേഴ്സ് ഓർഗനൈസേഷൻ മുന്നിലെത്തിയത്.

നാല് സംഘടനകൾ മത്സരിച്ചതിൽ മൂന്നു യൂനിയനുകൾക്കാണ് അംഗീകാരം നേടാനായത്. ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ 140 വോട്ട് നേടി. ഫാക്ട് എംപ്ലോയീസ് അസോസിയേഷന് (സി.ഐ.ടി.യു) 124ഉം കെ. മുരളീധരൻ എം.പി നയിക്കുന്ന ഫാക്ട് എംപ്ലോയീസ് കോൺഗ്രസിന് (ഐ.എൻ.ടി.യു.സി) 121 വോട്ടും ലഭിച്ചു.

ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. വിജയകുമാർ നയിക്കുന്ന ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷന് (ബി.എം.എസ്) അംഗീകാരം നേടാനായില്ല. 62 വോട്ടാണ് സംഘടന നേടിയത്. 92 വോട്ടാണ് അംഗീകാരത്തിന് വേണ്ടത്. 456 വോട്ടർമാരിൽ 447 പേർ വോട്ട് രേഖപ്പെടുത്തി. 26 വർഷത്തിനു ശേഷമാണ് ഫാക്ടിൽ ഹിതപരിശോധന നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FACTCITUReferendumNK Premachandran
News Summary - FACT Referendum: NK Premachandran organization top, CITU second
Next Story