അഷ്റഫ് വധം: വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തിറക്കി
text_fieldsകോഴിക്കോട്: മംഗളൂരുവിൽ ഹിന്ദുത്വ ആൾക്കൂട്ടം നടത്തിയ മലപ്പുറം കോട്ടക്കൽ സ്വദേശി അഷ്റഫ് കൊലപാതകത്തിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം ചെയ്തു. പി.യു.സി.എൽ കർണാടക, എ.പി.സി.ആർ കർണാടക, ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് കർണാടക എന്നീ മനുഷ്യാവകാശ സംഘടനകൾ സംയുക്തമായാണ് റിപ്പോർട്ട് തയാറാക്കിയത്.
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുറത്തിറക്കിയ മലയാളം പരിഭാഷ സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, വസ്തുതാന്വേഷണ സംഘത്തെ നയിച്ച അഡ്വ. മാനവി അത്രി, എസ്.ആർ. ശശാങ്ക് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ഹിന്ദുത്വ വംശീയതയുടെ ക്രൂരമായ ആയുധമായി മാറിയ ആൾക്കൂട്ട കൊലപാതകങ്ങൾ, ഇപ്പോൾ ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണ് അഷ്റഫിന്റെ കൊലപാതകമെന്ന് തൗഫീഖ് മമ്പാട് പറഞ്ഞു. പൊലീസ് ആക്രമികൾക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന് അഡ്വ. മാനവി പറഞ്ഞു. ഒന്നര ദിവസത്തിനു ശേഷം പ്രദേശവാസികളുടെ സമ്മർദത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
മറുവാക്ക് മാഗസിൻ എഡിറ്റർ അംബിക, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, പി.യു.സി.എൽ കർണാടക ചാപ്റ്റർ ഭാരവാഹികളായ അഡ്വ. മാനവി അത്രി, എസ്.ആർ. ശശാങ്ക്, എ.പി.സി.ആർ ഭാരവാഹി റഷീദ് മക്കട, കൊല്ലപ്പെട്ട അഷ്റഫിന്റെ സഹോദരൻ അബ്ദുൽ ജബ്ബാർ, ഷബീർ കൊടുവള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

