പ്രവാസി മടക്കം: സംസ്ഥാനത്തിെൻറ വരുമാനം 20 ശതമാനം വരെ കുറയും
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികൾ വൻതോതിൽ തിരിച്ചുവരുേമ്പാ ൾ സംസ്ഥാനത്തിെൻറ പ്രതീക്ഷിത വരുമാനത്തിൽ 10 മുതൽ 20 ശതമാനം വരെ കുറവ് ഉണ്ടാവും. 15 ലക്ഷ ത്തോളം പേരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുകയും ചെയ്യും. തിങ്കളാഴ്ചയോടെ രണ്ട് ലക്ഷ ത്തോളം പേരാണ് നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്.
വിസാകാലാവധി കഴിഞ്ഞവർ, ഇഖാമ ഇല്ലാത്തവർ തുടങ്ങി വേണ്ടത്ര രേഖകളില്ലാതെ അവിടെ കുടുങ്ങിയവർ പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ തിരിച്ചുവന്നാൽ എണ്ണം ലക്ഷം കൂടി വർധിച്ചേക്കും. സെൻറർ ഫോർ ഡെവലപ്പ്െമൻറ് സ്റ്റഡീസിെൻറ 2018 ലെ ‘കേരള മൈഗ്രേഷൻ സർവേ’ പ്രകാരം 85,000 കോടിരൂപയാണ് പ്രതിവർഷം ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്നത്. ഒാേരാ വർഷവും പ്രവാസികൾ മടങ്ങിവരുന്നുണ്ടെങ്കിലും 2018ൽ പ്രവാസികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി.
2018ലെ വെള്ളപ്പൊക്കത്തിൽ വീടുകൾ അടക്കം നഷ്ടപ്പെട്ടതോടെ, മടങ്ങിവന്ന പലരും ഉപജീവനത്തിനായി വിേദശത്തേക്ക് തിരികെപ്പോയതാണ് വർധനവിനിടയാക്കിയതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. എസ്. ഇരുദയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അതുകൊണ്ടുതന്നെ 2020ൽ പ്രവാസി വരുമാനത്തിൽ പത്ത് മുതൽ 20 ശതമാനം വർധന ഉണ്ടാവുമെന്നാണ് കണക്കാക്കിയിരുന്നത്. ഇത് പ്രകാരം ഇൗ വർഷം ഒരു ലക്ഷം കോടി രൂപ കേരളത്തിലേക്ക് എത്തുമെന്നുമായിരുന്നു പ്രതീക്ഷ. പുതിയ സാഹചര്യത്തിൽ ഇത് ഗണ്യമായി കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ആറ് ഗൾഫ് രാജ്യങ്ങളിലായി 20 മുതൽ 25 ലക്ഷം മലയാളികൾ ഉണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.