‘എല്ലാം ഇ.ഡി മെനഞ്ഞ കള്ളക്കഥ’; റിയാസിനെ ചേർത്തുപിടിച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: ഇ.ഡി കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് റിയാസിന്റെ വാദങ്ങളെ പൂർണമായി പിന്തുണച്ച് സി.പി.എം. റെഡ് ഡയറി അടക്കം ഉയർന്നുവന്ന ആരോപണങ്ങളെല്ലാം പാർട്ടി പരിശോധിച്ചുവെന്നും ഇതിലൊന്നും ഒരു തരി വസ്തുതയില്ലെന്നും മുഴുവനും കളവാണെന്നും സെക്രട്ടറിയേറ്റ് യോഗശേഷം സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഉന്നയിച്ച കാര്യങ്ങൾ മുഴുവൻ കളവാണെന്ന് റിയാസ് സെക്രട്ടറിയേറ്റ് യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. റിയാസ് പറഞ്ഞ ഫ്യൂച്ചർ ബിസിനസിനെക്കുറിച്ച് പാർട്ടിക്കറിയില്ല. തങ്ങളറിയേണ്ട കാര്യവുമില്ല. ബിസിനസ് തുടങ്ങുമ്പോഴേ അറിയേണ്ട കാര്യമേ ഉള്ളൂ. പാർട്ടിയുടെ മുന്നിൽ ഇക്കാര്യം വന്നിട്ടുമില്ല. കടലാസിൽ എഴുതിവെച്ചാൽ പദ്ധതിയാകുമോ? വിഷയം പാർട്ടിയുടെ മുമ്പിൽ വന്നാലേ പാർട്ടി ചർച്ച ചെയ്യേണ്ട ആവശ്യമുള്ളൂ. പ്രതിപക്ഷ നേതാവിന്റെ മകൾ ടി. വീണ സി.പി.എം അംഗമല്ല. വീണയുടെ ബിസിനസുമായി ബന്ധപ്പെട്ട് വിവാദങ്ങളേയുള്ളൂ, എന്നാൽ അതിലൊന്നും യാതൊരു അടിസ്ഥാനവുമില്ല.
ഭാവി ബിസിനസിനെക്കുറിച്ച് റിയാസ് വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ റിയാസ് പറഞ്ഞത് ഹവാല അല്ലെന്നാണ് താൻ പറഞ്ഞതെന്നും ഒരു പാർട്ടി അംഗത്തിന് സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാനേ പാടില്ലെന്ന് പാർട്ടിക്ക് പറയാനാകുമോ എന്നുമായിരുന്നു ഗോവിന്ദന്‍റെ മറുപടി. ഡയറിക്കുറിപ്പ് എന്ന പേരിൽ പ്രചരിപ്പിക്കുന്നത് മുഴുവൻ അസംബന്ധങ്ങളാണ്. ഇ.ഡി മൊഴി സൃഷ്ടിക്കുകയാണ്. ഭീഷണിപ്പെടുത്തിയിട്ടാണ് ഈ മൊഴിയെല്ലാം രേഖപ്പെടുത്തിയത് -അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിഹത്യക്കെതിരെ നിയമനടപടി -മുഹമ്മദ് റിയാസ്
തനിക്കെതിരെ നടത്തുന്ന സംഘടിത വ്യക്തിഹത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ്. വ്യാജവാർത്തകൾ പടച്ചുണ്ടാക്കിയും പ്രസ്താവനകൾ വളച്ചൊടിച്ചും അവഹേളനപരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ചും ഏഷ്യാനെറ്റ് ചാനൽ നിരന്തരം വ്യക്തിഹത്യ നടത്തുകയാണ്. സംഘടിത വ്യക്തിഹത്യക്കെതിരെ നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
ഇ.ഡിയുടെ ഉന്നം വ്യക്തിയല്ല, പാർട്ടി-സി.പി.എം
ഇ.ഡി നീക്കം വ്യക്തികളെയല്ല, പാർട്ടിയെ ഉന്നമിട്ടാണെന്നും ഇടതുപക്ഷത്തെ തകർക്കലാണ് ലക്ഷ്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും വരുതിയിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പിണറായി വിജയനെ കേസിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നടക്കുകയാണ്.
എന്നാൽ ഇത് പിണറായി വിജയനെതിരായ നിലപാടല്ല, മറിച്ച് പിണറായിയുടെ പേര് ഉപയോഗിച്ച് സി.പി.എമ്മിനെ ലക്ഷ്യംവെച്ചുള്ള കടന്നാക്രമണമാണ്. റിയാസിന്റെ പേരും ഇതിനായി ഉപയോഗിക്കുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുക എന്നത് വലതുപക്ഷ അജണ്ടയാണ്. ഒരുഭാഗത്ത് മാധ്യമങ്ങളും കേന്ദ്രത്തിൽ ബി.ജെ.പിയും ഒപ്പം യു.ഡി.എഫിനെയും ചേർത്ത് സി.പി.എമ്മിനെ ദുർബലപ്പെടുത്താനാകുമോ എന്നാണ് ശ്രമം -ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അഴിച്ചുപണിക്ക് ശേഷമുള്ള ആദ്യ സെക്രട്ടറിയേറ്റ് ചേർന്നു
സംഘടനാ തലപ്പത്തെ അഴിച്ചുപണിക്ക് ശേഷം ആദ്യ സി.പി.എം സെക്രട്ടറിയേറ്റ് യോഗം എ.കെ.ജി സെന്ററിൽ ചേർന്നു. കോഴിക്കോട്ടെ വിശാല സംസ്ഥാന സമിതി യോഗത്തിന്റെ പ്രാഥമിക അവലോകനം നടന്നു. ചർച്ചകളും പൊതുസമ്മേളനവുമടക്കം വിശാല സമിതി ആരോഗ്യകരവും ഫലപ്രദവുമായിരുന്നുവെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തൽ.
സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് റിയാസിനെയും ഭാര്യ ടി. വീണയെയും ഉന്നമിട്ടുള്ള ഇ.ഡി നീക്കവും ചർച്ച ചെയ്തു. രാഷ്ട്രീയ നീക്കമെന്ന വിലയിരുത്തൽ രാഷ്ട്രീയമായിതന്നെ ഇ.ഡിയെ നേരിടാനാണ് സെക്രട്ടറിയേറ്റ് തീരുമാനം. ഒപ്പം വൈദ്യുതി പ്രതിസന്ധിയിൽ സർക്കാറിനെതിരെ പ്രതിഷേധം കടുപ്പിക്കും. വൈദ്യുതി മുടങ്ങുന്നത് മൂലം സർക്കാരിനെതിരെ ഉയരുന്ന ജനകീയ രോഷം ആയുധമാക്കാനാണ് നീക്കം. പുതിയ കരാറുകളിലൂടെ വൈദ്യുതി വാങ്ങാലുകളിൽ സാമ്പത്തിക താൽപര്യമുണ്ടെന്ന പ്രചാരണവും ഉയർത്തും. പുതുതായി സെക്രട്ടറിയേറ്റിലെത്തിയ പി. ജയരാജനും പി. ശിവൻകുട്ടിയും യോഗത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

