Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉടമകളിൽ ഒരാൾ...

ഉടമകളിൽ ഒരാൾ മരിച്ചാലും രണ്ടാമന് ബാങ്ക് ലോക്കറിൽ അവകാശം -ഹൈകോടതി

text_fields
bookmark_border
ഉടമകളിൽ ഒരാൾ മരിച്ചാലും രണ്ടാമന് ബാങ്ക് ലോക്കറിൽ അവകാശം -ഹൈകോടതി
cancel
camera_alt

representational image

കൊച്ചി: ഉടമകളിലൊരാൾ മരിച്ചാൽ മറ്റേയാൾക്ക് ലോക്കർ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന് ഹൈകോടതി. രണ്ടുപേർ സംയുക്തമായെടുത്ത ലോക്കറിന്റെ കാര്യത്തിൽ നോമിനിക്കെന്നപോലെ അവകാശ സർട്ടിഫിക്കറ്റ്  ബാധകമല്ലെന്നും ജസ്റ്റിസ് ഷാജി പി. ചാലി വ്യക്തമാക്കി. ഭർത്താവ് മരിച്ചതിനെ തുടർന്ന് ജോയന്റ് ലോക്കർ തുറക്കാൻ ബാങ്ക് അധികൃതർ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കൊല്ലം ആയൂർ സ്വദേശിനി ലളിതാംബിക നൽകിയ ഹരജിയിലാണ് ഉത്തരവ്.

മക്കളും ഹരജിയിൽ കക്ഷിയായിരുന്നു. ഹരജിക്കാരിയും ഭർത്താവ് ശശിധരൻ പിള്ളയും ചടയമംഗലം എസ്.ബി.ഐ ശാഖയിലായിരുന്നു ജോയന്റ് ലോക്കർ എടുത്തിരുന്നത്. 2022ൽ ഭർത്താവ് മരിച്ചു. തുടർന്ന് ലോക്കർ തുറക്കാൻ ബാങ്ക് അനുവദിക്കുന്നില്ലെന്നായിരുന്നു ഹരജി. നിയമപരമായ അവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് ബാങ്ക് വാദിച്ചു. ഈ നിർദേശം നോമിനികൾക്കുള്ളതാണെന്നും ലോക്കറിന്‍റെ സംയുക്ത ഉടമകൾക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank lockerHigh Court
News Summary - Even if one of the owners dies, the second has right in the bank locker - High Court
Next Story