Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12കാരിയെ...

12കാരിയെ പീഡിപ്പിച്ചതിന്  അയൽവാസിയും മകനും അറസ്റ്റിൽ

text_fields
bookmark_border
12കാരിയെ പീഡിപ്പിച്ചതിന്  അയൽവാസിയും മകനും അറസ്റ്റിൽ
cancel

എരുമപ്പെട്ടി: പിതാവിെൻറ വീട്ടിൽ വിരുന്നെത്തിയ 12കാരിയെ പീഡിപ്പിച്ചതിന് അയൽവാസികളായ മധ്യവയസ്കനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ അധ്യാപകരും ചൈൽഡ് ലൈൻ പ്രവർത്തകരും നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നെല്ലുവായ് രായംമരക്കാർ കള്ളിക്കാട്ട് വീട്ടിൽ അബ്ദുൽ റഹ്മാൻ എന്ന ശിവൻ (50)  മകൻ തക്കുടു എന്ന് വിളിക്കുന്ന ഷനോജ് എന്ന അർജുൻ (18) എന്നിവരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹമോചനം തേടി വേർപിരിഞ്ഞ് താമസിക്കുന്നവരുടെ മകളാണ് പീഡനത്തിനിരയായത്. എറണാകുളം ജില്ലയിൽ മാതാവിെൻറ കൂടെയാണ് പെൺകുട്ടി താമസിക്കുന്നതും പഠിക്കുന്നതും. അവധി ദിവസങ്ങളിൽ പിതാവിനൊപ്പമാണ് താമസം. പിതാവ് പുറത്ത് ജോലിക്കുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയാണ് പെൺകുട്ടിയെ അയൽവാസികളായ ശിവനും മകനും പലപ്പോഴായി പീഡിപ്പിച്ചത്. സംഭവം പുറത്ത് പറയാതിരിക്കാൻ പെൺകുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തുകയും ചെയ്തു.  സ്കൂൾ അധികൃതരാണ് സംഭവം പൊലീസിൽ അറിയിച്ചത്. എറണാകുളം പൊലീസ് കേസ് എരുമപ്പെട്ടി പൊലീസിന് കൈമാറി. കുന്നംകുളം സി.െഎ രാജേഷ് മേനോനാണ്  അന്വേഷണ ചുമതല.

ഇസ്ലാം മത വിശ്വാസിയായിരുന്ന അബ്ദുൽ റഹ്മാനും കുടുംബവും സംഘ്പരിവാറിെൻറ ‘ഘർവാപ്പസി’ പരിപാടിയിലൂടെയാണ് ഹിന്ദുമതം സ്വീകരിച്ചത്.  തുടർന്ന് അബ്ദുൽ റഹ്മാൻ ശിവൻ എന്നും ഷനോജ് അർജുൻ എന്നും പേര് സ്വീകരിച്ചു. ‘പോക്സോ’ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:erumapetty rape case
News Summary - erumapetty rape case
Next Story