പ്രസവാനുകൂല്യത്തിൽ ഇനി തുല്യത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ അണ് എയ്ഡഡ് മേഖല അടക്കം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിെൻറ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ ഇൗ മേഖലയിലെ ജീവനക്കാർക്കും പ്രസവാനുകൂല്യമായി 26 ആഴ്ച (ആറുമാസം) ശമ്പളത്തോടെ അവധി ലഭിക്കും.
മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിെൻറ പരിരക്ഷ ലഭിക്കുന്നതോടൊപ്പം ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 3500 രൂപ അനുവദിക്കുകയും ചെയ്യും.
നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച കേരള സര്‍ക്കാർ തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. മെറ്റേണിറ്റി ബെനഫിറ്റ് നിയമ പരിധിയില്‍ അണ് എയ്ഡഡ് സ്കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തി നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖല മെറ്റേണിറ്റി ബെനഫിറ്റ് പരിധിയില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി.
അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുന്ന ബില്ല് സർക്കാർ അവതരിപ്പിക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.