Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകർച്ചവ്യാധി പടരുന്നു;...

പകർച്ചവ്യാധി പടരുന്നു; എപ്പിഡെമോളജിസ്റ്റ് തസ്തിക ഒഴിഞ്ഞിട്ട് മാസം ഒന്ന്

text_fields
bookmark_border
Epidemiologist
cancel

തിരുവനന്തപുരം: പകർച്ചവ്യാധികൾ പടരുേമ്പാൾ സംസ്ഥാന എപ്പിഡെമോളജിസ്റ്റ് തസ് തിക ഒഴിച്ചിട്ട് ആേരാഗ്യവകുപ്പ്. നിയമനത്തിലെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ അനങ്ങാപ്പാറ സമീപനം പ്രിൻസിപ്പൽ സെക്രട്ടറിെയ അറിയിച്ച അഡീഷനൽ ഡയറക്ടർക്ക് ആരോഗ്യവകുപ്പ് കാരണം കാണിക്കൽ നോട്ടീസാണ് നൽകിയത്. വകുപ്പ് തലപ്പത്തെ നിയമന യോഗ്യതയിൽ വന്ന മാറ്റമാണ് പകർച്ചവ്യാധി നിയന്ത്രണ പരിപാടിയെ അട്ടിമറിക്കുന്നത്.

പകർച്ചവ്യാധികളുടെ വിശകലനവും നിരീക്ഷണവും നടത്തി ജില്ലകളിൽ മുൻകരുതൽ നിർദേശം നൽകുന്നത് സ്റ്റേറ്റ് എപ്പിഡെമോളജിസ്റ്റിെൻറ കീഴിലെ ടീമാണ്. നിപ വൈറസിെൻറ രണ്ടാം വരവിന് പിന്നാലെ എച്ച്1 എൻ1, ഡെങ്കിപ്പനി, എലിപ്പനി എന്നിവ പ്രളയശേഷം പടരുകയും ചെയ്യുന്നു. 2018ൽ ആകെയുണ്ടായ എച്ച്1 എൻ1 മരണത്തേക്കാൾ കൂടുതലാണ് ഇൗ വർഷം ആഗസ്റ്റ് വരെ റിപ്പോർട്ട് ചെയ്തത്. ഇതിനിടെ നിലവിലെ സ്റ്റേറ്റ് എപ്പിഡെമോളജിസ്റ്റ് ഡോ. സുകുമാരൻ ജൂലൈ 31ന് സ്ഥാനമൊഴിഞ്ഞു.

പിന്നാലെ, കൃത്യാന്തര ബാഹുല്യം കാരണം തനിക്ക് പകർച്ചവ്യാധി നിയന്ത്രണത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് അഡീ. ഡി.എച്ച്.എസ് (പൊതുജനാരോഗ്യം) ഡോ. വി. മീനാക്ഷി, ഡയറക്ടർ ഡോ. ആർ.എൽ. സരിതയെ അറിയിച്ചു. പൊതുജനാരോഗ്യ രംഗത്ത് വിദഗ്ധനായ ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഒാഫിസറെ (ജെ.എ.എം.ഒ) എങ്കിലും നിയമിക്കണമെന്നും ആവശ്യപ്പെട്ടു.

പക്ഷേ, നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഇക്കാര്യം ആവശ്യപ്പെട്ട് ഡോ. വി. മീനാക്ഷി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡേക്കും കത്ത് നൽകി. വകുപ്പ് ഡയറക്ടർ നിയമിച്ച ജെ.എ.എം.ഒക്ക് ഇൗ രംഗത്ത് വൈദഗ്ധ്യം ഇല്ലെന്നും ഇക്കാര്യം സൂചിപ്പിച്ചെങ്കിലും ഡയറക്ടർ നടപടി സ്വീകരിക്കാത്തതിനാലാണ് താങ്കളുടെ ശ്രദ്ധയിൽപെടുത്തുന്നതെന്നും ഡോ. മീനാക്ഷി കത്തിൽ വിശദീകരിച്ചു. പക്ഷേ, തന്നെ മറികടന്ന് സെക്രട്ടറിക്ക് കത്തയച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് ഡോ. മീനാക്ഷിക്ക് ഡയറക്ടർ നോട്ടീസ് നൽകുകയായിരുന്നു.

പകർച്ചവ്യാധി പ്രതിരോധിക്കാൻ പൊതുജനാരോഗ്യ രംഗത്തിന് പ്രാധാന്യം നൽകുക, പൊതുജനാരോഗ്യ കേഡർ നടപ്പാക്കുക എന്നിവയാണ് സംസ്ഥാന ആരോഗ്യനയത്തിെൻറ കാതൽ. മുഖ്യമന്ത്രിയുടെ മുൻകൈയിൽ പൊതുജനാരോഗ്യ കേഡർ കൊണ്ടുവന്ന് മേയ് മാസം ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ചട്ടം നിലവിൽ വരുന്നതോടെ പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദമുള്ളവരാവും ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തേക്ക് നിയമിതരാവുക. നിലവിലെ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു വിഭാഗം ചട്ടത്തിന് എതിരെന്ന ആക്ഷേപം വകുപ്പിൽ ശക്തമാണ്. നിലവിലെ ഡയറക്ടർ ശിശുരോഗ വിദഗ്ധയാണ്. പൊതുജനാരോഗ്യ മേഖല വിദഗ്ധർ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് സുപ്രധാന തസ്തികയിൽ വരുന്നത് തന്നെ തടയുന്ന സമീപനമാണ് നടപ്പാക്കുന്നതെന്നും വിമർശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsEpidemiologist Post
News Summary - Epidemiologist Post Vacant in a Month -Kerala News
Next Story