Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകർച്ചവ്യാധി ...

പകർച്ചവ്യാധി പ്രതിരോധസംഘവും രംഗത്ത്

text_fields
bookmark_border
പകർച്ചവ്യാധി  പ്രതിരോധസംഘവും രംഗത്ത്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധസംഘവും പ്രവ ർത്തനം തുടങ്ങിയതായി മന്ത്രി കെ.കെ. ശൈലജ. എലിപ്പനിക്കെതിരെ പ്രത്യേക മു ൻ കരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ശുചീകരണ പ്രവർത്തക രെ ആരോഗ്യ വകുപ്പ് പ്രത്യേകം പരിശീലിപ്പിക്കുമെന്നും മന്ത്രി വാർത്തസമ്മേള നത്തിൽ അറിയിച്ചു.

പ്രളയാനന്തരമുണ്ടായേക്കാവുന്ന സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിനുവേണ്ട മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിെൻറ ശുദ്ധി ഉറപ്പുവരുത്തുക, പ്രാണിജന്യ-ജലജന്യ-ജന്തുജന്യ രോഗങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ കർമപദ്ധതികള്‍ നടപ്പാക്കിവരുന്നു. എലിപ്പനി, ഡെങ്കിപ്പനി, എച്ച്1 എന്‍1, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കും. വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണം.

പാമ്പുകടിയേറ്റാല്‍ ഉടനടി ചികിത്സ ലഭ്യമാക്കാന്‍ താലൂക്ക് ആശുപത്രി മുതലുള്ള ആശുപത്രികളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വീട് ശുചീകരിക്കാന്‍ പോകുന്നവര്‍ വൈദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യപരമായ എല്ലാ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ എന്ന കാള്‍സെൻറര്‍ പ്രവര്‍ത്തിച്ചുവരുന്നു. 1056/ 0471 255 2056 എന്നതാണ് കാള്‍ സെൻറര്‍ നമ്പര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ഒരു പൈസ പോലും വകമാറ്റാൻ കഴിയില്ലെന്നും ചില കേന്ദ്രങ്ങൾ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആയുര്‍വേദ, ഹോമിയോ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. എം.ഡി തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfloodkerala floodheavy rainmalayalam news
News Summary - Epidemic Post Flood-Kerala News
Next Story