Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.പി. ജയരാജനെതിരായ...

ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ്: വിജിലൻസ് അവസാനിപ്പിക്കുന്നു

text_fields
bookmark_border
ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ്: വിജിലൻസ് അവസാനിപ്പിക്കുന്നു
cancel

തിരുവനന്തപുരം: മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നു. മതിയായ തെളിവില്ലാത്തതിനാൽ കേസ് നിലനില്‍ക്കില്ലെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കാമെന്നുമുള്ള നിയമോപദേശമാണ് വിജിലന്‍സ് നിയമോപദേഷ്ടാവ് സി.സി. അഗസ്റ്റിന്‍ നൽകിയിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് നൽകും. തുടർന്ന് റിപ്പോർട്ട് കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിക്കും. കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും കേസിെൻറ ഭാവി. 

ബന്ധുവായ പി.കെ. ശ്രീമതി എം.പിയുടെ മകനായ പി.കെ. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എൻറർപ്രൈസസില്‍ എം.ഡിയായി നിയമിച്ചെന്നായിരുന്നു കേസ്. വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജെൻറ രാജിക്കും കേസ് വഴിവെച്ചു. വിജിലന്‍സിെൻറ  പ്രാഥമികാന്വേഷണത്തിൽ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിെൻറ നിർദേശാനുസരണമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ഗൂഢാലോചനയും സ്വജനപക്ഷപാതവും നടന്നെന്നായിരുന്നു എഫ്.ഐ.ആർ. ജേക്കബ് തോമസിെൻറ സ്ഥാനമാറ്റത്തിനും ഇത് ഒരു വിഷയമായി മാറി. അദ്ദേഹം വിജിലൻസ് തലപ്പത്തുനിന്ന് മാറിയതിനെ തുടർന്ന് കേസന്വേഷണവും ഇഴഞ്ഞു. 

ചുമതല സുധീര്‍ നമ്പ്യാര്‍ ഏറ്റെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കില്ലെന്ന നിഗമനത്തിലാണ് വിജിലന്‍സ്. ഇതിലൂടെ പ്രതികളാരും സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടുമില്ല. ഉത്തരവിറങ്ങി മൂന്നാംദിവസംതന്നെ മന്ത്രി പിൻവലിച്ചെന്നുമാണ് വിജിലൻസ് പറയുന്ന കാരണങ്ങൾ. വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം ഹൈകോടതിയെയും തീരുമാനം അറിയിക്കും.   
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvigilance caseep jayarajanmalayalam news
News Summary - EP Jayarajan Vigilance case-Kerala News
Next Story