വെടിയുണ്ടകൾ ഉരുക്കിയോ? സംശയം വർധിച്ച് അന്വേഷണസംഘം
text_fieldsതിരുവനന്തപുരം: എസ്.എ.പിയിൽനിന്നു കാണാതായ വെടിയുണ്ടകൾ ഉരുക്കി എംബ്ലമുണ്ടാക്കിയെന്ന ക്രൈംബ്രാഞ്ചിെൻറ സംശയം വർധിക്കുന്നു. എസ്.എ.പിയിൽനിന്നു പിടിച്ചെടുത്ത എംബ്ലം കോടതി അനുമതിയോടെ ഫോറൻസിക് പരിശോധന നടത്തുന്നുണ്ട്.
ആ ഫലം ലഭിച്ചാൽ ഇക്കാര്യം വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. സി.എ.ജി റിപ്പോർട്ട് ചെയ്തതുപോലെ 12,061 വെടിയുണ്ട കാണാതായതായാണ് കണ്ടെത്തിയതെങ്കിലും 3,636 വെടിയുണ്ട കാണാനില്ലെന്നാണ് ക്രൈംബ്രാഞ്ച് സ്ഥിരീകരണം.
ഇത് 2012നും ’14നും ഇടയ്ക്കാണു നഷ്ടപ്പെട്ടതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ആ സാഹചര്യത്തിൽ ഇൗ വെടിയുണ്ടകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നീങ്ങുന്നത്.
ഇൗ വെടിയുണ്ടകളും കാലി തിരയുറകളും ഉപയോഗിച്ചാണ് എസ്.എ.പിയിലെ പ്രധാനിയുടെ ഒാഫിസിന് മുന്നിലെ പോഡിയത്തിലെ എംബ്ലം നിർമിച്ചതെന്നാണു ക്രൈംബ്രാഞ്ച് സംശയം.
എസ്.െഎ റെജി ബാലചന്ദ്രനു പുറമെ കൂടുതൽ അറസ്റ്റിനുള്ള സാധ്യത അന്വേഷണസംഘം തള്ളുന്നില്ല. പരിശോധനകൾ തുടരുകയാണെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.