കണ്ണീർമഴയത്ത് ചിരിയുടെ കുടചൂടാൻ ജീവൻരാജ്
text_fieldsകാഞ്ഞങ്ങാട്: ‘കണ്ണീർ മനസ്സിലിരുന്നോട്ടെ... നെഞ്ചിന് തീപിടിച്ചാലും നമ്മൾ ചിരിക്ക ണം, ചിരിപ്പിക്കണം... ചിരിപ്പിക്കാൻ വേണ്ടി കരയാം.. അല്ലാതെ കരയരുത്... ചിരിക്കണം.... ചിരിപ്പി ക്കണം...’ ജോക്കർ എന്ന സിനിമയിൽ അനശ്വര നടൻ ബഹദൂറിെൻറ ഈ സംഭാഷണം മലയാളി മറക്കില ്ല. ഈ വാക്കുകൾ അന്വർഥമാക്കുന്നതാണ് എൻമകജെയിലെ ജീവൻ രാജിെൻറ ജീവിതം.
മിമ ിക്രി മത്സരവേദിയിൽ ഈ കൗമാരക്കാരെൻറ പ്രകടനം കണ്ട് ആർത്തു ചിരിക്കുന്നവർ അറിയുക, വിഷമഴയിൽ നീറുന്ന നെഞ്ചകത്തുനിന്നാണ് ചിരിയുടെ സ്വരഭേദങ്ങൾ പുറത്തുവരുന്നത്. വ്യാഴാഴ്ച നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ രസികശിരോമണി കോമൻ നായരുടെ പേരിലുള്ള (വേദി അഞ്ച്) വേദിയിലാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ ജീവൻ രാജിെൻറ മത്സരം. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയായ ജീവൻ മിമിക്രിയിൽ നാലാംതവണയാണ് സംസ്ഥാനതല മത്സരത്തിലേക്കുള്ള യോഗ്യത നേടുന്നത്.
കാസർകോട് ഗവ. കോളജിൽ ബിരുദ വിദ്യാർഥിയായ ജ്യേഷ്ഠൻ ദേവികിരൺ ലളിതഗാനത്തിലും ക്ലാസിക്കൽ സംഗീതത്തിലുമായിരുന്നു സംസ്ഥാന തലത്തിൽ വിജയം കൊയ്തിരുന്നത്. ഇക്കുറി സ്വന്തം നാട്ടിൽ കലോത്സവമെത്തിയതിനാൽ മകെൻറ പ്രകടനം നേരിൽ കാണാനാവുമെന്ന സന്തോഷത്തിലാണ് മാതാപിതാക്കളായ ഈശ്വരനായ്ക്കും പുഷ്പലതയും.
കൂലിവേല ചെയ്താണ് ഈശ്വരനായ്ക് കുടുംബം പുലർത്തുന്നത്. പൊളിഞ്ഞുവീഴാറായ ചെറിയ വീട്ടിലാണ് ഇവരുടെ താമസം. പത്തു വർഷം മുമ്പ് സോളിഡാരിറ്റി പ്രവർത്തകർ പുതുക്കിപ്പണിതതുകൊണ്ടാണ് ഇന്നും ഇവരുടെ കൂര നിലംപൊത്താതെ കിടക്കുന്നത്. ജീവൻരാജ് എൻഡോസൾഫാൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായത്തുകയിൽ ചെറിയ ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. പെൻഷൻ തുകയായ 1700 രൂപ ഇടക്കിടെ മുടങ്ങുന്നതും ജീവിതത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. ദുരിതബാധിതരെ ശുശ്രൂഷിക്കുന്നവർക്കുള്ള സഹായധനം ലഭിക്കാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി ജീവെൻറ അമ്മ പുഷ്പലത ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.