Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻഡോസൾഫാൻ: ഒരു...

എൻഡോസൾഫാൻ: ഒരു മാസത്തിനിടെ മരിച്ചത് മൂന്ന് പിഞ്ചോമനകൾ

text_fields
bookmark_border
ameya-harshida-ismail
cancel
camera_alt

അമേയ, ഹർഷിത, ഇസ്മായിൽ

കാഞ്ഞങ്ങാട്: ഡിസംബർ അവസാനത്തിലായിരുന്നു കുഞ്ഞാറ്റയെന്ന അമേയ മരണത്തിന് കീഴടങ്ങിയത്. തൊട്ടു പിന്നാലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇസ്മായിലും മരിച്ചു. ഒരു മാസത്തിനിപ്പുറം കുമ്പഡാജെ പഞ്ചായത്തിൽ പെരിഞ്ചയിലെ മൊഗേർ കോളനിയിലെ ഹർഷിതയും മരണത്തിന് കീഴടങ്ങി.

പ്രസവിച്ച നാൾ മുതൽ എൻഡോസൾഫാൻ പട്ടികയിൽ മകളെ ഉൾപ്പെടുത്താൻ പാടുപെടുകയായിരുന്നു അമേയയുടെ മാതാപിതാക്കൾ. 2019ൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിരുന്നു. ന്യൂറോ വിഭാഗത്തിൽപെട്ട, തലവളരുന്ന രോഗമായിട്ടുപോലും പട്ടികയിൽപെടുത്താൻ സർക്കാറിന് കഴിഞ്ഞില്ല. ഇസ്മായിൽ ലിസ്റ്റിൽ പെട്ടെങ്കിലും വൃക്കരോഗത്തി‍െൻറ ആഴത്തിലുള്ള വേദന കടിച്ചമർത്തിയായിരുന്നു മരിച്ചത്.

വേദനസഹിച്ച് ഹർഷിത

ഒരുപാട് വേദന സഹിച്ചാണ് ഹർഷിതയും പോയത്. പിറന്നുവീണതുമുതൽ മാതാപിതാക്കൾ ചികിത്സക്കായി ആശുപത്രിയിൽ തന്നെയായിരുന്നു. ഇതിനിടയിൽ തലയും മെല്ലെ മെല്ലെ വളരാൻ തുടങ്ങി. അതോടൊപ്പം കൈകാലുകൾ ശോഷിക്കാനും തുടങ്ങി. അമേയയാണെങ്കിലും ഹർഷിതയാണെങ്കിലും, ഞരമ്പ് നുറുങ്ങുന്ന വേദനക്കിടയിലും ഒരുപാട് ആഗ്രഹങ്ങളായിരുന്നുവെന്നും തലയിൽ രക്തം കെട്ടിയും തല വളർന്നും കൈകാലുകൾ ശോഷിച്ചും മരിക്കേണ്ടവരായിരുന്നില്ല ഈ പൂമ്പാറ്റകളെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ മുനീസ അമ്പലത്തറ പറഞ്ഞു. അബോധാവസ്ഥയിൽ തന്നെയായിരുന്നു രണ്ടുനാൾ മുമ്പ് ഹർഷിത. ജനറൽ ആശുപത്രിയിൽ പോയി അവിടെനിന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടു പോയിരുന്നു. അവിടെ നിന്നായിരുന്നു മരണം.

നീരോടുകൂടിയ പല്ലുവേദനയായിരുന്നു അമേയയുടെ മരണകാരണം. ഒരു ഞായറാഴ്ച കുഞ്ഞിനെയുംകൊണ്ട് എണ്ണപ്പാറ പി.എച്ച്.സിയിൽ പോയി മരുന്നുകൊടുത്തു. തിങ്കളാഴ്ച വീണ്ടും ജില്ല ആശുപത്രിയിലെത്തി രക്തപരിശോധനയും മറ്റു പരിശോധനയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി പാട്ടും മറ്റുകളിയും തുടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം തലയിൽ രക്തം കട്ടപിടിച്ചതാണെന്നാണ് ഡോക്ടർമാർ നൽകിയ വിശദീകരണം. രാവിലെ മണിക്കൂറോളം പരിശോധിച്ചിട്ടും രക്തം കട്ടപിടിച്ചത് ഡോക്ടർമാർക്ക് കണ്ടെത്താൻ പോലും കഴിഞ്ഞിരുന്നില്ല.

അമേയയുടെ വഴിയേ...

അമ്പലത്തറ മുക്കുഴിയിലെ ദലിത് കുടുംബത്തിലെ മനു- സുമിത്ര ദമ്പതികളുടെ ഏക മകളായിരുന്നു അമേയ. ആറുമാസം മുമ്പ് ഈ കുഞ്ഞിനെ തിരുവനന്തപുരത്ത് ശ്രീ ചിത്രയിൽ കുറച്ച് മനുഷ്യസ്നേഹികളുടെ സഹായത്തോടെയെത്തിച്ച് ചികിത്സിച്ചിരുന്നു. ഡിസംബർ 15ന് ശ്രീചിത്രയിൽ കാണിച്ചപ്പോൾ തല ചെറിയ രീതിയിൽ വളരുന്നുണ്ടെന്നും തെറപ്പി നിർബന്ധമായും ചെയ്യണമെന്നും ഡോക്ടർമാർ കർശന നിർദേശം നൽകി. പൈസ കടം വാങ്ങിച്ചും എറെ സാമ്പത്തിക ബുദ്ധിമുട്ടും സഹിച്ചാണ് മകളെ ചികിത്സിച്ചത്.

പൊരുതിപ്പൊരുതി, ഒടുവിൽ...

ഇസ്മായിൽ മരണം വരെ പ്രതിസന്ധികളോടും രോഗത്തോടും പൊരുതിയ ഒരു വിദ്യാർഥിയും കൂടിയായിരുന്നു. എൻഡോസൾഫാൻ ദുരിത ബാധിതനായിരിക്കെ രണ്ടര വർഷം മുമ്പാണ് വൃക്കരോഗബാധിതനായത്. കാഴ്ചക്കുറവുള്ള ഇസ്മായിലിന് ബാലൻസ് തെറ്റുന്ന രീതിയിലായിരുന്നു നടക്കാൻ കഴിഞ്ഞിരുന്നത്. വാടക വീട്ടിലായിരുന്നു താമസം.

റോട്ടറി സ്പെഷൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു. ഇടക്കിടെ ഞരമ്പ് മുറുകുന്ന വേദനയിലും കിഡ്നി സംബന്ധമായ അസുഖം കൊണ്ടും വല്ലാതെ പ്രയാസപ്പെട്ട് പൊട്ടിക്കരയുന്ന സന്ദർഭങ്ങൾ വരെയുണ്ടായതായി മാതാപിതാക്കൾ ഓർത്തെടുക്കുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ ഇടക്കുവെച്ച് നിന്നിരുന്നു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാക്കൾ ഡെപ്യൂട്ടി കലക്ടറെ കണ്ട് ദിവസേന ആവശ്യങ്ങളുന്നയിച്ചപ്പോഴാണ് സൗജന്യ ചികിത്സ വീണ്ടും ലഭിച്ചത്. ഒരു മാസത്തിനിടെ മരിച്ച എൻഡോസൾഫാൻ ദുരിതബാധിതരായ മൂന്ന് പിഞ്ചോമനകളുടെയും കുടുംബങ്ങൾ സാമ്പത്തികമായി വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇവർക്ക് ഭരണകൂടത്തി‍െൻറ കൈത്താങ്ങ് വളരെ അത്യാവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:endosulfan victimendosulfan victim death
News Summary - Endosulfan: Three kids died in a month
Next Story