Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ–മെയിൽ ചോർത്തൽ...

ഇ–മെയിൽ ചോർത്തൽ കേസ് എഴുതിത്തള്ളി

text_fields
bookmark_border
ഇ–മെയിൽ ചോർത്തൽ കേസ് എഴുതിത്തള്ളി
cancel

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തുനിന്ന് ഇ-മെയിൽ വിവരങ്ങൾ ചോർത്തി പ്രചരിപ്പിച്ച ് മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക് ഷ കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രഭാഷ് ലാലാണ് കേസ് അവസാനിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളെ വെറുതെ വിട്ടു.

ഹൈടെക് സെല്ലിൽനിന്ന് ഇൻറലിജൻസ് വിവരങ്ങള്‍ ചോർത്തി മതവികാരം വ്രണപ്പെടുത്തുന്ന രീതിയി ൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മുൻ സർക്കാർ എടുത്ത കേസാണ് വർഷങ്ങൾക്ക് ശേഷം തെള ിവില്ലെന്ന് കണ്ട് പിൻവലിച്ചത്. വ്യാജരേഖ ചമച്ച് പ്രചരിപ്പിച്ചെന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും അന്വേഷണത്തിൽ യഥാർഥ രേഖ തന്നെയായിരുന്നു ഇതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ കൂടി അനുമതിേയാടെ കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. 2017 സെപ്റ്റംബർ 14നാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. മതസ്പർധ വളർത്തുന്ന തരത്തിൽ ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കാത്തതിനാൽ പ്രതികൾക്കെതിരെ കേസെടുക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് സർക്കാർ അഭിഭാഷക കോടതിയിൽ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 (എ) വകുപ്പ് പ്രകാരം കേസുകളെടുക്കാൻ സർക്കാർ അനുമതി നിർബന്ധമാണ്. ഇത് ലഭിക്കാത്തതിനാൽ പ്രതികൾ നടത്തിയെന്ന് ആരോപിക്കുന്ന ക്രിമിനൽ ഗൂഢാലോചന നിലനിൽക്കില്ല. കേസിലെ മൂന്നാം പ്രതി അഡ്വ. ഷാനവാസിെൻറ പക്കൽനിന്ന് കണ്ടെടുത്തത് ഓഫിസ് രേഖകളായിരുന്നു. അല്ലാതെ കേസുമായി ബന്ധമുള്ളതല്ലെന്നും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സതീഷ് വാദിച്ചു. വ്യാജരേഖ ചമച്ച് മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നതിന് ഒരു തെളിവും കണ്ടെത്താനായില്ലെന്നും കൂട്ടിച്ചേർത്തു.

സിമി പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന പേരിൽ 268 പേരുടെ ഇ-മെയിൽ ഐഡികളുടെ ലോഗിൻ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ഹൈടെക് ക്രൈം എൻക്വയറി സെൽ അസി. കമാൻഡൻറിന് ഇൻറലിജൻസ് എ.ഡി.ജി.പി സർക്കുലർ അയച്ചു. അഡി. ഡയറക്ടർ ജനറൽ ഓഫ് പൊലീസിനുവേണ്ടി അന്നത്തെ എസ്.പി കെ.കെ. ജയമോഹനാണ് കത്തയച്ചത്. എന്നാൽ, ഇൗ സർക്കുലർ വിവരങ്ങൾ ഹൈടെക് സെല്ലിലെ എസ്.െഎ ആയിരുന്ന എസ്. ബിജു ചോർത്തിനൽകുകയും അത് ‘മാധ്യമം’ ആഴ്ചപ്പതിപ്പിലും ദിനപത്രത്തിലും പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. ഇത്തരത്തിലുള്ള പട്ടികയില്ലെന്നും ഇത് വ്യാജമായി തയാറാക്കിയ പട്ടികയാണെന്നുമായിരുന്നു പൊലീസ് വാദം.

തുടർന്ന്, സംഭവം അന്വേഷിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്തരവിട്ടു. ലോക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ മുൻ എസ്.ഐ എസ്. ബിജു, സിമി മുൻ പ്രവർത്തകരെന്ന് പൊലീസ് അവകാശപ്പെട്ട ഡോ. ദസ്തഗീർ, അഡ്വ. ഷാനവാസ്, ലിസ്റ്റ് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ച മാധ്യമം ആഴ്‌ചപ്പതിപ്പിലെ പ്രത്യേക ലേഖകൻ വിജു വി. നായർ, മാധ്യമം എഡിറ്റർ ഒ. അബ്‌ദുറഹ്‌മാൻ, മാധ്യമം ആഴ്‌ചപ്പതിപ്പ് എഡിറ്റർ പി.കെ. പാറക്കടവ് എന്ന മുഹമ്മദ്, ഇന്ത്യാവിഷൻ ടി.വി മുൻ എക്സിക്യൂട്ടിവ് എഡിറ്റർ എം.പി. ബഷീർ, ഇന്ത്യാവിഷൻ മുൻ ചീഫ് റിപ്പോർട്ടർ മനുഭരത് എന്നിവരെ പ്രതി ചേർത്തു.
സമൂഹത്തിൽ മതസ്പർധയും വർഗീയ കലാപവും ഉണ്ടാക്കാൻ ശ്രമിക്കൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ഉന്നയിച്ചത്. പ്രതികൾക്കെതിരെ യു.എ.പി.എ നിയമത്തിലെ 10, 41 വകുപ്പുകൾ ചുമത്തിയ ശേഷം അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടും സർക്കാർ കത്ത് നൽകി. എന്നാൽ, കേസ് ഗൗരവമുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി എൻ.ഐ.എ നിരസിച്ചു.

2012 ജനുവരി 24ന് ഹൈടെക് ക്രൈം എൻക്വയറി സെൽ അസി. കമാൻഡറായിരുന്നു സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നത്‌. 2015 ഏപ്രിൽ ആറിന് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
എന്നാൽ, കേസിനാധാരമായ കാര്യങ്ങളൊന്നും തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. കേസ് പിൻവലിക്കാൻ മുൻ സർക്കാറിെൻറ കാലംമുതൽ നടപടി ആരംഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsEmail Scam caseUDF Govt.Madhyamam exclusive
News Summary - Email Scam case - Madhyamam exclusive - Kerala news
Next Story