Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി വൈദ്യുതി ബിൽ...

ഇനി വൈദ്യുതി ബിൽ ഓൺലൈനായി മതി; ഓഫിസിൽ പോയാൽ വലയും

text_fields
bookmark_border
ഇനി വൈദ്യുതി ബിൽ ഓൺലൈനായി  മതി; ഓഫിസിൽ പോയാൽ വലയും
cancel

കൊല്ലം: വൈദ്യുതി ബിൽ ഓൺലൈനായി അടയ്ക്കാൻ അറിയില്ലെങ്കിൽ ഉടൻ പഠിച്ചേ മതിയാകൂ. വൈദ്യുതി സെക്ഷൻ ഓഫിസുകളിൽ ഇനി പഴയ പോലെ ബിൽ അടയ്ക്കാൻ കഴിയില്ല. ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ മിക്ക സെക്ഷൻ ഓഫിസുകളിലും ബിൽ അടയ്ക്കാനുള്ള സമയം കുറക്കാൻ തീരുമാനമായി. പണമിടപാടിന് ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പാക്കാനാണ് പരിഷ്‌കാരമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.

നിലവിൽ രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെയാണ് സെക്ഷൻ ഓഫിസുകളിലെ കാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. ജനുവരി ഒന്നു മുതൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാക്കി ചുരുക്കും. ഉച്ചക്ക് 1.15 മുതൽ രണ്ടു വരെ ഇടവേള സമയത്തും കാഷ് അടയ്ക്കാൻ പറ്റില്ല.

ആദ്യഘട്ടത്തിൽ 15,000 ത്തിൽ താഴെ ഉപഭോക്താക്കളുള്ള 334 സെക്ഷനുകളിലാണ് പുതിയ സമയക്രമം വരിക. ഇതോടെ ബിൽ അടയ്ക്കാനുള്ള കൗണ്ടറും ഒന്നിലേക്ക് ചുരുങ്ങും. ശേഷിക്കുന്ന 437 സെക്ഷനുകള്‍ നിലവിലെ രീതിയിൽ തുടരും. ഓൺലൈൻ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതോടെ സമാന തസ്തികയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newselectricity billmalayalam newsOnline payment
News Summary - Elextricity bill online-Kerala news
Next Story