പടുക്ക വനത്തില്‍ അവശനിലയില്‍ കണ്ട കൊമ്പന് ചെരിഞ്ഞു
text_fieldsപടുക്ക വനം പരിധിയിലെ മൂത്തേടം തീക്കടിയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം
എടക്കര: വനാതിര്‍ത്തിയില്‍ അവശനിലയില്‍ കണ്ടിരുന്ന കൊമ്പന് ചെരിഞ്ഞു. മൂത്തേടം പടുക്ക സ്റ്റേഷന് പരിധിയിലെ തീക്കടി മതിലിനോട് ചേര്‍ന്ന ഭാഗത്താണ് ഞായറാഴ്ച രാവിലെ കൊമ്പെൻറ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ ചീനിക്കുന്ന് ജനവാസ കേന്ദ്രത്തോട് ചേർന്ന വനാതിര്‍ത്തിയില്‍ കൊമ്പനെ അവശനിലയില്‍ നാട്ടുകാര്‍ കണ്ടിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാരും പടുക്ക ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലകരും സ്ഥലത്തെത്തിയിരുന്നു. മതിയായ ചികിത്സ നല്കാന് വനം ജീവനക്കാര്‍ മൂന്ന് ദിവസം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കെണ്ടത്താനായിരുന്നില്ല. ഞായറാഴ്ച വെറ്ററിനറി സര്‍ജനും മയക്കുവെടി വിദഗ്ധനും എത്തി നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.
ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. തൃശൂര്‍ വെറ്ററിനറി ആശുപത്രിയില്‍ നിന്നുള്ള സര്ജന്മാരുടെ മേല്‍നോട്ടത്തില്‍ തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. വിവരമറിഞ്ഞ് നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ കെ. സജികുമാര്‍, കരുളായി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. രാകേഷ്, പടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ശശി പറമ്പില്‍ താഴെ, ബി.എഫ്.ഒമാരായ കെ.പി. ശ്രീദീപ്, പി. സുമിത്, കെ. രശ്മി എന്നിവര്‍ സ്ഥലെത്തത്തി നടപടികള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

