ഗജകേസരികളെ എഴുന്നള്ളിക്കുന്നത് രേഖകളില്ലാതെ
text_fieldsതൃശൂർ: സംസ്ഥാനത്തെ നാട്ടാനകളിൽ 32 എണ്ണത്തിന് മാത്രമെ ഉടമാവകാശ രേഖകളുള്ളൂവെന്ന് വനംവകുപ്പ്. കഴിഞ്ഞ നവംബറിൽ അവസാന കണക്കെടുപ്പ് നടത്തി ക്രോഡീകരിച്ച് സുപ്രീംകോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണക്കാണിത്. ഉടമാവകാശ രേഖകളില്ലാത്തവക്ക് താൽക്കാലിക രേഖ നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ആർക്കും നൽകിയിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
റിേപ്പാർട്ട് പ്രകാരം വ്യക്തികളുടെ കൈവശമുള്ള 19ഉം വനം വകുപ്പിെൻറ കൈവശമുള്ള 42ൽ 13ഉം ആനകൾക്ക് മാത്രമാണ് ഉടമാവകാശ രേഖയുള്ളത്. ഗുരുവായൂർ, തിരുവിതാംകൂർ, മലബാർ, കൊച്ചി ദേവസ്വങ്ങളിലെ ആനകൾക്കും ഉടമാവകാശ രേഖകളില്ല. തൃശൂർ പൂരത്തിെൻറ പ്രധാന പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടി, പാറേമക്കാവ് ദേവസ്വങ്ങളിലെ ആനകൾക്കും രേഖകളില്ല. ആരാധകപ്പടയുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ തുടങ്ങി തലയെടുപ്പുള്ള ഗജപ്രമുഖർ ഒരു രേഖയുമില്ലാതെയാണ് ഉത്സവപ്പറമ്പുകളിൽ എത്തുന്നത്.
മതിയായ വിശ്രമവും ഭക്ഷണവും നൽകാതെ ഭീമമായ ഏക്കത്തുക വാങ്ങി എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നു എന്ന് ആക്ഷേപമുള്ള പല ആനകൾക്കും ഒരു രേഖയുമില്ല എന്നാണ് ഇൗ കണക്ക് വ്യക്തമാക്കുന്നത്. ഇവയിൽ ക്ഷേത്രങ്ങൾ വാങ്ങിയതും ഭക്തർ വഴിപാടായി സമർപ്പിച്ചവയുമുണ്ട്. വ്യക്തികൾ കൈമാറി എന്നതല്ലാതെ സുപ്രീംകോടതി നിഷ്കർഷിച്ച രേഖകൾ ഇവക്കില്ല. ഇവയെ 2007ന് മുമ്പ് കേരളത്തിലെത്തിച്ചതാണ് എന്ന പരിഗണനയിലാണ് ഇപ്പോഴും കൈവശം വെച്ചിരിക്കുന്നത്. യഥാർഥ രേഖകളുള്ള ആനകളിൽ ഒന്നൊഴികെ ഇടഞ്ഞോടുകയോ മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ നവംബറിൽ ഒറ്റ ദിവസം കൊണ്ടാണ് കണക്കെടുപ്പ് പൂർത്തിയാക്കിയത്. അതുപ്രകാരം 521 ആനകൾ ഉണ്ടായിരുന്നു. മൂന്ന് മാസത്തിനിടെ ആറെണ്ണം െചരിഞ്ഞതോടെ നിലവിൽ 515 ആനകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.