Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂഴിയാറിൽ ബസിനുനേരെ...

മൂഴിയാറിൽ ബസിനുനേരെ കാട്ടാന ആക്രമണം; ജീവനക്കാരും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
ksrtc
cancel

ചിറ്റാർ: യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിനുനേരെ കാട്ടാന ആക് രമണം. ബുധനാഴ്ച രാത്രി 9.15ന് മൂഴിയാർ ചെളിക്കുഴി ഭാഗത്താണ് കാട്ടാനയുടെ ആക്രമണം. ബസിെൻ റ മുൻവശത്തെ ഗ്ലാസ് തുമ്പിക്കൈകൊണ്ട് അടിച്ചുതകർത്തു.

തിരുവനന്തപുരത്തുനിന്ന ് വൈകീട്ട് 3.30ന് പുറപ്പെട്ട് രാത്രി 9.30 മൂഴിയാറിൽ എത്തുന്ന വെഞ്ഞാറുംമൂട് ഡിപ്പോയിലെ ആർ.പി.എ 354ാം നമ്പർ ബസാണ് ആക്രമണത്തിന് ഇരയായത്. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലെത്തി രാത്രി 7.20ന് ചിറ്റാർവഴി മൂഴിയാറിനു പോകുകയായിരുന്നു. മൂഴിയാർ ചെളിക്കുഴി ഭാഗത്ത് വാഹനം എത്തിയപ്പോൾ വളവിൽ കുട്ടിയുമായി ആന റോഡിൽ തന്നെ നിൽക്കുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന ബസിനുനേരെ കാട്ടാന പാഞ്ഞടുത്തു.

ബസിെൻറ മുൻവശത്തെ ഗ്ലാസ് അടിച്ചുതകർത്തു. പിന്നീട് ഡ്രൈവർ ഇരുന്ന ഭാഗത്തെക്ക് വന്നു തുമ്പികൈകൊണ്ട് വാഹനത്തിൽ അടിച്ചു. ബസിൽ ഡ്രൈവർ പി. മനോജ്, കണ്ടക്ടർ അരുൺ വൈശാഖ് എന്നിവരും മൂന്ന് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇവർ ബഹളം കൂട്ടിയെങ്കിലും അരമണിക്കൂർ കഴിഞ്ഞാണ് കുട്ടിയും ആനയുംകൂടി റോഡിൽനിന്ന് മാറിയത്. യാത്രക്കാർ ശബരിഗിരി പവർഹൗസ് ജീവനക്കാരായിരുന്നു. പിന്നീട് ബസ് മൂഴിയാർ നാൽപതേക്കറിൽ കൊണ്ടിട്ടു. രാത്രിയിൽ ഇവിടെയാണ് ബസ് സ്റ്റേ ചെയ്യുന്നത്. പുലർച്ച അഞ്ചിനാണ് മൂഴിയാറിൽനിന്ന് ചിറ്റാർ, പത്തനംതിട്ടവഴി തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacks
News Summary - elephant attacks ksrtc-kerala news
Next Story