കാട്ടാനകൾ കൊലയാളികളായി; രണ്ടു മരണം
text_fieldsകോതമംഗലം/അഗളി: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. എറണാകുളം കോതമംഗലത്തിനടുത്ത് പൂയംകുട്ടിയിലും പാലക്കാട് ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ഗോഞ്ചിയൂരിലുമാണ് കാട്ടാന രണ്ടുപേരെ െകാന്നത്.
പൂയംകുട്ടിപ്പുഴയിൽ കുളിക്കുന്നതിനിടെ വേങ്ങൂരാൻ പരേതനായ ജോസഫിെൻറ മകൻ ജോണി (49) നെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അയൽവാസിയും ബന്ധുവുമായ ഇടപ്പുളവൻ അന്തോണി (52) ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെേട്ടാടി.തിങ്കളാഴ്ച രാത്രി 10.30ഓടെ പൂയംകുട്ടി ജങ്ഷൻ ബി.എസ്.എൻ.എൽ എക്സേഞ്ചിന് സമിപം പുഴക്കടവിലാണ് ജോണിയും അന്തോണിയും കുളിക്കാനിറങ്ങിയത്. പിറകിൽ നിന്നും ഒാർക്കാപ്പുറത്തായിരുന്നു ആനയുടെ ആക്രമണം. മാതാവ്: ശൂശാൻ, സഹോദരങ്ങൾ: സുകു, മോളി, ഗീത.
ഗോഞ്ചിയൂരിൽ ആദിവാസി വയോധികനായ രേശനാണ് (65) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ഊരിന് സമീപത്തെ കാട്ടിലേക്ക് കാലികളെ മേയ്ക്കാൻ ഭാര്യ മല്ലിയോടൊപ്പം പോയതായിരുന്നു. കാട്ടാനയുടെ സാന്നിധ്യം മനസ്സിലാക്കിയ ഇദ്ദേഹം ഭാര്യയോട് നേരത്തെ ഊരിലേക്ക് മടങ്ങാൻ നിർദേശിച്ചിരുന്നു. വൈകീട്ട് ഒറ്റക്ക് മടങ്ങിയ രേശനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.