വൈദ്യുതി ഉപയോഗം കുറഞ്ഞു; വില കൂടിയ വൈദ്യുതി വാങ്ങൽ ഒഴിവാകും
text_fieldsതിരുവനന്തപുരം: ലോക്ക്ഡൗണിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു. ഇതേ ാടെ വില കൂടിയ വൈദ്യുതി വാേങ്ങണ്ട സ്ഥിതി മാറി. എന്നാൽ കടകളും സ്ഥാപനങ്ങളും അടഞ്ഞത ് ഉയർന്ന വിലയുടെ വൈദ്യുതി ഉപയോഗം കുറച്ച ഇത് ബോർഡിെൻറ വരുമാനത്തെ ബാധിക്കും. ഗാ ർഹിക ഉപയോഗത്തിൽ വർധനയുണ്ട്. പുതിയ സാമ്പത്തിക വർഷം നിരക്ക് വർധന സാധ്യതയില്ല. ഭാവിയിലെ വന്നേക്കാവുന്ന സർചാർജിലും ആശ്വാസം ലഭിക്കും.
മാർച്ച് 19ന് 85.12 ദശലക്ഷം യൂനിറ്റ് വരെ ഉപയോഗം ഉയർന്നിരുന്നു. വ്യാഴാഴ്ച (ഏപ്രിൽ 9ന് രാവിലെ വരെ 24 മണിക്കൂറിൽ ) ഇത് 63.63 ദശലക്ഷം യൂനിറ്റായി. ഇതിൽ 14.62 ദശലക്ഷം യൂനിറ്റും സംസ്ഥാനത്ത് ഉത്പാദിപ്പിച്ചതാണ്.
20 ദശലക്ഷം യൂനിറ്റ് വരെയാണ് കുറഞ്ഞത്. പരീക്ഷാ കാലമായതിനാൽ മാർച്ചിൽ ഉയർന്ന ഉപയോഗം പ്രതീക്ഷിച്ചിരുന്നു. എല്ലാ സംഭരണികളിലുമായി 48ശതമാനം വെള്ളമുണ്ട്. 1992.38 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉണ്ടാക്കാം. മുൻ വർഷത്തെക്കാൾ 346.18 ദശലക്ഷം യൂനിറ്റ് അധികം. കേന്ദ്ര നിലയങ്ങളിൽനിന്ന് വൈദ്യുതി കൃത്യമായി കിട്ടുന്നുണ്ട്. ഇതിന് വില കുറവാണ്. വിവിധ കരാർ പ്രകാരമുള്ള വൈദ്യുതിയും ലഭിക്കുന്നു.
ആവശ്യക്കാർ കുറവായതിനാൽ എക്സ്ചേഞ്ച് വൈദ്യുതി വിലയും കുറവാണ്. ജല വൈദ്യുതി ഉത്പാദനം ബോർഡ് ക്രമീകരിച്ചിരിക്കുകയാണ്. ഇടുക്കിയിൽ 4.69 ദശലക്ഷം യൂനിറ്റും ശബരിഗിരിയിൽ 2.51 ദശലക്ഷം യൂനിറ്റുമാണ് വ്യാഴാഴ്ചത്തെ ഉത്പാദനം. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിൽ 53 ശതമാനം വെള്ളമുണ്ട്. 1153 ദശലക്ഷം യൂനിറ്റ് ഉത്പാദിപ്പിക്കാനാകും. എന്നാൽ, ലോക്ഡൗണിൽ 225 കോടിയുടെ വരുമാന നഷ്ടം വന്നതായി ബോർഡ് അവകാശപ്പെടുന്നു. ദൈനംദിന വരുമാനത്തിൽ 40 കോടിയുടെ കുറവാണ് കണക്കാക്കുന്നത്. ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങൾ അടച്ചതിനാൽ ഉപയോഗം കുറഞ്ഞതാണ് വരുമാനത്തെ ബാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.