Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്പലത്തിനും...

അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്ക്; വ്യാജ പ്രചാരണം പൊളിച്ച് വൈദ്യുതി മന്ത്രി

text_fields
bookmark_border
K Krishnankutty
cancel

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ വൈദ്യുതി നിരക്ക് മറ്റ് ആരാധനാലയങ്ങളെക്കാൾ കൂടുതലാണെന്ന വിഷം നിറഞ്ഞ പ്രചാരണം തള്ളി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് നിശ്ചയിക്കുന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അംഗീകാരം നൽകിയ താരിഫിൽ അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണെന്ന് മന്ത്രി പറഞ്ഞു.

500 യൂനിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂനിറ്റിനും 5.80 രൂപയും, 500 യൂനിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.65 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമെ, ഫിക്സഡ് ചാർജായി ഒരു കിലോവാട്ടിന് പ്രതിമാസം 70 രൂപയും ഈടാക്കും. ഇതാണ് നിരക്ക്.

വ്യാജപ്രചാരണങ്ങളിലൂടെ, കെ.എസ്.ഇ.ബിയെ നശിപ്പിക്കാനാകില്ല. ‘വൈദ്യുതി നിരക്ക് സാധാരണ പൗരന്മാർക്ക് യൂനിറ്റിന് 7.85 രൂപ, മസ്ജിദ് യൂനിറ്റിന് 1.85 രൂപ, പള്ളി യൂനിറ്റിന് 1.85 രൂപ, ക്ഷേത്രം യൂനിറ്റിന് 7.85 രൂപ, ഇതാണ് നമ്മുടെ മതേതര ഇന്ത്യ’ എന്നായിരുന്നു പ്രചാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electricity tariffK Krishnankuttyplaces of worship
News Summary - Electricity tariff of places of worship: Minister K Krishnankutty demolished false propaganda
Next Story