വൈദ്യുതി വിപണിയിൽ വിലക്കയറ്റം: 270 മെഗാവാട്ടിെൻറ കുറവ് നികത്താൻ ക്ലേശിച്ച് കേരളം
text_fieldsതൊടുപുഴ: പ്രളയത്തോടെ സംജാതമായ വൈദ്യുതികമ്മി മറികടക്കാൻ പുറം വൈദ്യുതി തേടുന്ന കേരളത്തിന് ക്ഷാമവും കൊള്ള വിലയും പ്രതിസന്ധി. തമിഴ്നാട്ടില്‍ വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ അവർ രംഗത്തിറങ്ങിയത് പവര്‍ എക്സ്ചേഞ്ചില്‍ (വൈദ്യുതി വിപണി) വൈദ്യുതി വില കുത്തനെ ഉയര്‍ത്തുകയായിരുന്നു.
ദിനേന ശരാശരി 225 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതികമ്മി നേരിടുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയായി. യൂനിറ്റിന് 9.50 രൂപക്ക് മേൽ വില നല്കി വൈദ്യുതി വാങ്ങേണ്ടിവരുകയാണിപ്പോൾ. പീക് ലോഡ് സമയത്ത് 12 രൂപ വരെ നൽകി തമിഴ്നാട് വൈദ്യുതി വാങ്ങുന്നതിനാലാണിത്. പവര്‍ എക്സ്ചേഞ്ച് വൈദ്യുതി പരമാവധി ഒഴിവാക്കി കേന്ദ്ര പൂള് വൈദ്യുതി കൂടുതല്‍ ലഭ്യമാക്കാനാണ് കേരളത്തിെൻറ ഇപ്പോഴത്തെ ശ്രമം.
അധിക വൈദ്യുതി ലഭ്യതയനുസരിച്ച് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കടം വാങ്ങുന്നതും ഹ്രസ്വകാല കരാര്‍ പ്രകാരം പീക് ലോഡ് സമയങ്ങളില്‍ പുറെമനിന്ന് വാങ്ങാനും നീക്കമുണ്ട്. 200 മെഗാവാട്ട് വൈദ്യുതി, ഇത്തരത്തിൽ പ്രതിസന്ധി തീരുംവരെ ലഭിച്ചാൽ യൂനിറ്റിന് 3.75-4.25 നിരക്കില്‍ മതിയാകും. മിക്കവാറും സംസ്ഥാനങ്ങളിൽ വൈദ്യുതി ക്ഷാമമുള്ളതാണ് ഇതിന് തടസ്സം.
കാറ്റാടി പാടങ്ങളില്‍നിന്നുള്ള വൈദ്യുതി കുറഞ്ഞതും കൂടങ്കുളം വൈദ്യുതി പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിയാത്തതുമാണ് തമിഴ്നാട്ടില്‍ ഊര്‍ജ പ്രതിസന്ധിക്ക് മുഖ്യ കാരണം. കേരളത്തിെൻറ നാലിരട്ടിയിലധികമാണ് തമിഴ്നാടിെൻറ പ്രതിദിന വൈദ്യുതി ഉപഭോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.