Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 2:36 AM GMT Updated On
date_range 22 May 2020 2:36 AM GMTതടയാം വൈദ്യുതി അപകടങ്ങള്‍; വേണം മുന്‍കരുതല്‍
text_fieldsbookmark_border
കാസർകോട്: മഴക്കാലത്ത് വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ നിർദേശങ്ങള്‍. പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ നിർദേശങ്ങള്‍ പാലിക്കണമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
ഇൗ കാര്യങ്ങൾ ശ്രദ്ധിക്കാം
- അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1912, 9496010101 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
- വൈദ്യുതി ലൈന്‍/സർവിസ് വയര്‍ പൊട്ടി വീണുകിടക്കുന്നതുകണ്ടാല്‍ സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിച്ച് പൊട്ടിയ ലൈന്‍/സർവിസ് വയര്‍ ഓഫ് ചെയ്തുവെന്ന് ഉറപ്പുവരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ അരുത്.
- ജനറേറ്റര്‍, ഇൻവർട്ടര്‍ മുതലായവ സ്ഥാപിക്കുമ്പോഴും വൈദ്യുതി സംബന്ധമായ അറ്റകുറ്റപ്പണികള്‍, നിർമാണ പ്രവര്‍ത്തനവേളയില്‍ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ എന്നിവ അംഗീകൃത ഇലക്ട്രീഷ്യനെക്കൊണ്ട് മാത്രം ചെയ്യിപ്പിക്കുക.
- മിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം.
- ശക്തമായ കാറ്റും മഴയും മിന്നലുമുള്ളപ്പോള്‍, വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. പ്ലഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും ഊരിയിടണം.
- വൈദ്യുതി തൂണുകളിലും സ്‌റ്റേകളിലും കന്നുകാലികളെയോ അയയോ കെട്ടരുത്.
- വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹവസ്തുക്കള്‍ ഉപയോഗിച്ചുള്ള തോട്ടികള്‍/ ഏണികള്‍ എന്നിവ ഉപയോഗിക്കരുത്.
- കാലവര്‍ഷക്കെടുതി മൂലം വൃക്ഷങ്ങളോ ശിഖരങ്ങളോ വീണ് കമ്പികള്‍ താഴ്ന്നുകിടക്കാനും തൂണുകൾ ഒടിയാനും സാധ്യതയുണ്ട്.
- ഇത്തരത്തിലുള്ള അപകടങ്ങള്‍, മറ്റ് വൈദ്യുതി അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തൊട്ടടുത്ത കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിക്കുകയോ 1912 എന്ന നമ്പറിലോ സുരക്ഷാ എമര്‍ജന്‍സി നമ്പറായ 9496010101ലോ ബന്ധപ്പെടണം.
- കാലവര്‍ഷത്തിന് മുന്നോടിയായി, ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിനും വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story