Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി വിരുദ്ധർക്കേറ്റ...

മോദി വിരുദ്ധർക്കേറ്റ തിരിച്ചടി –ശ്രീധരൻപിള്ള

text_fields
bookmark_border
മോദി വിരുദ്ധർക്കേറ്റ തിരിച്ചടി –ശ്രീധരൻപിള്ള
cancel

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധി നരേന്ദ്ര മോദി സർക്കാറിനുള്ള അംഗീ കാരവും തുടര്‍ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷവുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസി ഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. മോദിയെ തുടരാന്‍ അനുവദിക്കില്ലെന്ന മുഖ്യ അജണ്ടയുട െ അടിസ്ഥാനത്തില്‍ 28 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് എല്ലാ അടവും പ്രയോഗിച്ചിട്ടും ജനം തിളക്കമാര്‍ന്ന വിജയമാണ് എന്‍.ഡി.എക്ക് നല്‍കിയത്. കേരളത്തിൽ ചില മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർഥികൾ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സംസ്ഥാന സർക്കാറിനെതിരായ ജനവികാരവും മുന്നണികളുടെ കുപ്രചാരണങ്ങളും കാരണമാണ് പരാജയപ്പെട്ടത്.

യു.ഡി.എഫിെൻറ വിജയം തരംഗം –കോടിയേരി
തിരുവനന്തപുരം: 2004 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി ഉണ്ടായതുപോലുള്ള തരംഗമാണ് ഇത്തവണ യു.ഡി.എഫിന് അനുകൂലമായി സംഭവിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിനെതിരായ എൽ.ഡി.എഫ് പ്രചാരണം കേരളത്തിൽ കോൺഗ്രസിന് അനുകൂലമായി മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.
എൽ.ഡി.എഫിനുണ്ടായ പരാജയം പ്രതീക്ഷിച്ചതല്ല. പരാജയത്തിന് അടിസ്ഥാനമായ കാര്യങ്ങൾ സംസ്ഥാന കമ്മിറ്റി വിലയിരുത്തും. പ്രവർത്തനത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ സി.പി.എമ്മും എൽ.ഡി.എഫും തിരുത്തും.

എൽ.ഡി.എഫ് പ്രചാരണത്തിെൻറ ഫലമായി ബി.ജെ.പിക്കെതിരായി ചിന്തിക്കുന്ന കുറെയധികം വോട്ട് യു.ഡി.എഫിന് സമാഹരിക്കാനായി. ഇത്തരം ഘടകങ്ങൾ എൽ.ഡി.എഫിെൻറ പരാജയത്തിനിടയാക്കി എന്നാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല അടക്കമുള്ള വിഷയങ്ങൾ എത്ര പ്രതികൂലമായി ബാധിച്ചെന്നത് വിശദമായി പരിശോധിക്കും. സംഘടനാപ്രശ്നങ്ങൾ പരാജയത്തിനിടയാക്കിയെന്ന് പറയാൻ സാധിക്കില്ല. ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ യു.ഡി.എഫിന് വോട്ട് ചെയ്തതുകൊണ്ടാണ് പല മണ്ഡലങ്ങളിലും അവർക്ക് വൻതോതിൽ ഭൂരിപക്ഷം വർധിപ്പിക്കാൻ സാധിച്ചത്.

നിലപാടിെൻറ അംഗീകാരം –വെൽഫെയർ പാർട്ടി
തിരുവനന്തപുരം: യു.ഡി.എഫ് നേടിയ വിജയം വെല്‍ഫെയർ പാർട്ടി മുന്നോട്ടുവെച്ച നിലപാടുകളുടെ അംഗീകാരമാണെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മതന്യൂനപക്ഷങ്ങളുടെ മതേതര ജാഗ്രതയും കൂട്ടായ്മയുമാണ് ബി.ജെ.പിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനനുവദിക്കാത്തത്. കേരള ഭരണത്തോട് പൊതുവായ അതൃപ്തിയും പ്രതിഫലിച്ചിട്ടുണ്ട്.ദേശീയതലത്തില്‍ ബി.ജെ.പിയുടെ വിജയം ആശങ്കജനകമാണ്. ദേശീയ തലത്തില്‍ മതനിരപേക്ഷ പാർട്ടികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം രൂപവത്കരിച്ചിരുെന്നങ്കില്‍ സ്ഥിതി മാറിയേനെ.
വെല്‍ഫെയർ പാർട്ടി മതേതര പാർട്ടികളുടെ ഐക്യത്തെ നിരുപാധികം പിന്തുണക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Results 2019
News Summary - Election Results 2019
Next Story