Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പുഫലം...

തെരഞ്ഞെടുപ്പുഫലം കേരളത്തിലെ കോൺഗ്രസിന് ജീവനേകും

text_fields
bookmark_border
തെരഞ്ഞെടുപ്പുഫലം കേരളത്തിലെ കോൺഗ്രസിന് ജീവനേകും
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ രാഷ്ട്രീയനീക്കം ലക്ഷ്യം ക ണ്ടോയെന്ന് സംശയിച്ചിരുന്ന സംസ്ഥാനത്തെ കോൺഗ്രസിന് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത ്തിസ്ഗഢ് തെരഞ്ഞെടുപ്പുഫലം ജീവൻ പകരും. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി. പി.എമ്മും ബി.ജെ.പിയും നടത്തിയ നീക്കം പ്രതിരോധിക്കാനും ബി.ജെ.പി വിരുദ്ധ വോട്ട് സ്വന്തം പെട്ടിയിൽ വീഴ്ത്താനും ഇൗ ഫലം കോൺഗ്രസിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ദുര്‍ബലമാകുന്ന കോൺഗ്രസ് വോട്ടുബാങ്ക് അനുകൂലമാക്കുകയെന്ന തന്ത്രമായിരുന്നു സി.പി.എമ്മിന്. ഇൗ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നു ശബരിമലയിലെ സര്‍ക്കാര്‍ നടപടി, കോൺഗ്രസ് നിലപാടിനെ ചൂണ്ടി മതന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുകയെന്ന തന്ത്രം. കോണ്‍ഗ്രസില്‍നിന്ന് ആളെക്കൂട്ടാന്‍ ഓടിനടക്കുന്ന ബി.ജെ.പിക്കും ഫലം തിരിച്ചടിയാകും. ദേശീയ ബദൽ എന്ന നിലയിൽ കോൺഗ്രസിന് ലോക്സഭയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ എന്ന സന്ദേശം ബി.ജെ.പി വിരുദ്ധ വോട്ടിനെ സ്വാധീനിക്കും. ഇത് ഇടതുമുന്നണിക്ക് തിരിച്ചടിയാകും.

കോൺഗ്രസിെൻറ ലോക്സഭയിലെ കക്ഷിനില കുറക്കുകയെന്ന ലക്ഷ്യത്തോടെ ഇടതുമുന്നണിക്ക് ബി.ജെ.പി വോട്ട് ചെയ്യുമോയെന്ന ആശങ്ക നിലനിൽക്കെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിയെ തടയാൻ കോൺഗ്രസിനേ കഴിയൂവെന്ന് ന്യൂനപക്ഷ വിഭാഗങ്ങൾക്കും ബോധ്യമായതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു. സി.പി.എമ്മിെൻറ രാഷ്ട്രീയനീക്കം ലോക്സഭ തെരഞ്ഞെടുപ്പ് വരുേമ്പാൾ മാറുമെന്നും ബി.ജെ.പിയോ കോൺഗ്രസോ എന്നതായിരിക്കും ചോദ്യമെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും പറയുന്നു.

അതേസമയം, ശബരിമല വിഷയത്തിൽ ദലിത്- പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിർത്തിയുള്ള സി.പി.എം നടത്തുന്ന നീക്കം എങ്ങനെ പ്രതിഫലിക്കുമെന്ന് വിലയിരുത്താനാകില്ല.മത ന്യൂനപക്ഷങ്ങൾ കുറച്ച് നാളുകളായി സി.പി.എമ്മിെൻറ വോട്ട് ബാങ്കായി മാറിയിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ ഇതിന് മാറ്റം വരുമെന്നും ദേശീയ ബദൽ തങ്ങൾ മാത്രമാെണന്ന് സ്ഥാപിക്കാൻ കഴിയുമെന്നുമാണ് കോൺഗ്രസിലെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcckerala newselection resultmalayalam news
News Summary - election result- kerala news
Next Story