പോളിങ് കൂടുതൽ അരൂരിൽ; കുറവ് എറണാകുളത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് അരൂരിലും കുറവ് എറണാകുളത്തും. അരൂരിൽ 80.47 ശതമാനവും എറണാകുളത്ത് 57.90 ശതമാനവുമാണ് പോളിങ്. കോന്നി - 70.07, മഞ്ചേശ്വരം - 75.82, വട്ടിയൂർകാവ് - 62.66 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് നില.
പത്തിലേറെ ബൂത്തുകൾ വെള്ളത്തിലായ എറണാകുളം മണ്ഡലത്തിൽ വോെട്ടടുപ്പ് മാറ്റണമെന്നും സമയം നീട്ടി നൽകണമെന്ന ും ആവശ്യമുയർന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. വൈകുന്നേരം ആറിന് ക്യൂവിലുള്ള മുഴുവൻ പേർക്കും സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം നൽകി. വോെട്ടടുപ്പ് സമയം വിജ്ഞാപനം വഴി നിശ്ചയിച്ചതിനാൽ മറ്റൊരു രീതിയിൽ ഇതിൽ മ ാറ്റം വരുത്താനാകില്ലെന്ന് കമീഷൻ നിലപാടെടുത്തു. പുതുക്കി വിജ്ഞാപനം പുറപ്പെടുവിക്കലും പ്രായോഗികമായിരുന്ന ില്ല.
മഞ്ചേശ്വരത്ത് സമാധാനപരം
കാസർകോട്: ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് വോെട്ടടുപ്പ് പെ ാതുവേ സമാധാനപരമായിരുന്നു. കനത്ത പൊലീസ്, അർധ സൈനികവിഭാഗങ്ങൾ എല്ലാ പോളിങ് സ്റ്റേഷനുകളിലും നിലയുറപ്പിച് ചിരുന്നു. മംഗളൂരുവിൽനിന്ന് നൂറോളം പേരുമായെത്തിയ രണ്ടു ബസുകൾ പിടികൂടിയിട്ടുണ്ട്. കൊടിയമ്മ 148ാം ബൂത്തിൽ ബന്ധ ുവിനെ വോട്ട് ചെയ്യാൻ കൊണ്ടുവന്നയാളെ കൈയേറ്റം ചെയ്തതായി പരാതിയുയർന്നു. കുമ്പള ഹയർസെക്കൻഡറി സ്കൂളിൽ യന്ത്രത്തകരാർ കാരണം ഒന്നര മണിക്കൂർ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. മീഞ്ച വിദ്യാവർധക എ.യു.പി സ്കൂളിൽ വിവിപാറ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് മാറ്റിസ്ഥാപിച്ചു.
എറണാകുളത്ത് മഴയിൽ കുളിച്ച് വോട്ട്
കൊച്ചി: മഴയും വെള്ളക്കെട്ടുമാണ് എറണാകുളത്ത് പോളിങ് ശതമാനം കുറയാൻ കാരണം. 2001ന് ശേഷം ആദ്യമായാണ് മണ്ഡലത്തിൽ പോളിങ് ഇത്രയും കുറയുന്നത്. രാത്രി എട്ട് മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. മഴയും വെള്ളക്കെട്ടും കണക്കിലെടുത്ത് പോളിങ് രണ്ട് മണിക്കൂർ വർധിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കലക്ടർ അംഗീകരിച്ചില്ല. യു.ഡി.എഫ് ഈസി വാക്കോവർ പ്രതീക്ഷിച്ച മണ്ഡലത്തിൽ പോളിങ്ങിലെ കുറവ് മുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
കനത്ത മഴക്കിടെ രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയെങ്കിലും ചില ബൂത്തുകളിൽ എട്ട് മണിവരെയും ഒരു വോട്ടർ പോലുമെത്തിയിരുന്നില്ല. മണ്ഡലത്തിലെ 11 ബൂത്തുകളെ വോട്ടെടുപ്പ് സാരമായി ബാധിച്ചു. ബൂത്തുകൾ മാറ്റി സ്ഥാപിക്കുന്നതടക്കം ബദൽ സംവിധാനം ഒരുക്കിയാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ് നടത്തിയത്. വൈദ്യുതി മുടങ്ങിയതിനാൽ പല ബൂത്തുകളിലും മെഴുകുതിരിയുടെയും മൊബൈലുകളുടെയും വെട്ടത്തിലായിരുന്നു വോട്ടെടുപ്പ്. വെള്ളക്കെട്ട് മൂലം ബൂത്തുകളിലെത്താനാവാതെ നിരവധി വോട്ടർമാർ വഴിയിൽ കുടുങ്ങി.
അരൂരിൽ കനത്ത പോളിങ്ങ്; ഇരുമുന്നണികളും വിജയപ്രതീക്ഷയിൽ
ആലപ്പുഴ: ശക്തമായ മഴയിലും കനത്ത പോളിങ് രേഖപ്പെടുത്തിയ അരൂർ മണ്ഡലത്തിൽ ഇരുമുന്നണികളും വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നു. ഉയർന്ന േപാളിങ് ശതമാനവും സ്ത്രീവോട്ടർമാരുടെ വർധിച്ച പങ്കാളിത്തവും യു.ഡി.എഫിെൻറ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അതേസമയം എല്ലാ വെല്ലുവിളികളെയും മറികടന്ന് വിജയിക്കാനാവുമെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. പല ബൂത്തുകളിലും വെള്ളക്കെട്ട് പോളിങ്ങിനെ തടസ്സപ്പെടുത്തി. ചിലേടങ്ങളിൽ യന്ത്രത്തകരാറും േപാളിങ് വൈകിച്ചു.
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി അറസ്റ്റിൽ
കാസർകോട്: മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു. വോര്‍ക്കാടി പഞ്ചായത്തിലെ പാത്തൂര്‍ ബക്രവയല്‍ എല്‍.പി സ്കൂളിലെ 42ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വോര്‍ക്കാടി പാത്തൂര്‍ ബദ്രിയ മന്‍സിലില്‍ അബൂബക്കര്‍ സിദ്ദീഖിെൻറ ഭാര്യ നബീസയെയാണ് (36) പ്രിസൈഡിങ് ഓഫിസറുടെ പരാതിപ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയപാര്‍ട്ടി നല്‍കിയ സ്ലിപ്പുമായിട്ടാണ് യുവതി വോട്ട് ചെയ്യാന്‍ എത്തിയത്. പേര് നീക്കംചെയ്ത സ്ത്രീയുടെ വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം. വിവാഹശേഷം ഇതേ ബൂത്തിലെ വോട്ടര്‍പട്ടികയില്‍നിന്ന് നബീസയുടെ പേര് നീക്കംചെയ്തതായും ഇതേപേരില്‍ മറ്റൊരു വോട്ടര്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. 40ാം നമ്പർ ബൂത്തിലും 42ാം നമ്പർ ബൂത്തിലും ഇവർക്ക് വോട്ടില്ല. മറ്റൊരാളുടെ സ്ലിപ്പുമായാണ് ഇവർ വോട്ട് ചെയ്യാൻ പോയതെന്നും വ്യക്തമായിട്ടുണ്ട്. രണ്ടു പേരുടെയും ഭർത്താക്കന്മാരുടെ പേരും ഒന്നാണ്. പ്രഥമദൃഷ്ട്യാ ഇത് കള്ളവോട്ടിനുള്ള ശ്രമമാണെന്ന് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തെൻറ ഭാര്യ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് മഞ്ചേശ്വരത്ത് ആരോപണം നേരിടുന്ന നബീസയുടെ ഭര്‍ത്താവ്. രാഷ്ട്രീയപാര്‍ട്ടി നല്‍കിയ സ്ലിപ്പുമായാണ് നബീസ വോട്ടുചെയ്യാന്‍ പോയതെന്ന് അബൂബക്കര്‍ പറഞ്ഞു. ഒരു ബൂത്തില്‍ നബീസയെന്ന പേരില്‍ രണ്ടാളുകളുണ്ടെന്നും സ്ലിപ് മാറിപ്പോയതാകാം എന്നും അബൂബക്കര്‍ പറഞ്ഞു.
വോെട്ടടുപ്പ് നടക്കുന്ന അഞ്ചിൽ നാലും യു.ഡി.എഫിെൻറ സിറ്റിങ് സീറ്റുകളാണ്. അരൂർ മാത്രമാണ് ഇടത് സിറ്റിങ് സീറ്റ്. തങ്ങളുടെ ശക്തികേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളുള്ളതിനാൽ ബി.ജെ.പിക്കും ഫലം നിർണായകമാണ്. അടുത്തവർഷം തദ്ദേശ പൊതുതെരഞ്ഞെടുപ്പും തൊട്ടടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പും വരികയാണ്. ഉപതെരഞ്ഞെടുപ്പിലെ മേൽക്കൈ വരുന്ന രണ്ട് തെരഞ്ഞെടുപ്പുകളിലേക്ക് ചുവടുവെക്കാൻ വിജയികൾക്ക് ആത്മവിശ്വാസം നൽകും.
പാലയിൽ അടിതെറ്റിയ യു.ഡി.എഫിന് ഇൗ തെരഞ്ഞെടുപ്പ് നിർണായകമാണ്. നാല് സീറ്റുകളും നിലനിർത്താനും അരൂർ പിടിച്ചെടുക്കാനും കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. പാലാക്ക് പിന്നാലെ യു.ഡി.എഫിെൻറ മറ്റ് കോട്ടകളിൽ കടന്നുകയറാനാകുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനാകുമെന്നും ഇടത് മുന്നണിയും കണക്കുകൂട്ടുന്നു. തങ്ങൾക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ വിജയം കാഴ്ചെവച്ചാേല സംസ്ഥാന ബി.ജെ.പിക്ക് ദേശീയ നേതൃത്വത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകൂ. ശരിദൂരം പ്രഖ്യാപിച്ച് യു.ഡി.എഫ് അനുകൂല നിലപാട് പരസ്യമായി സ്വീകരിച്ച എൻ.എസ്.എസിനും ഫലം നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.