വരുന്നു കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് പൂരം
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിെൻറ ചൂടാറും മുമ്പ് സംസ്ഥാനത്ത് നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ് പ് പൂരത്തിന് അരങ്ങൊരുങ്ങി. ലോക്സഭയിലേക്ക് വിജയിച്ച നാല് എം.എൽ.എമാർ രാജിെവക്കുന്ന സീറ്റുകളിലും സിറ്റി ങ് എം.എൽ.എമാരുടെ മരണത്തെതുടർന്ന് ഒഴിവുവന്ന രണ്ടിലും അടക്കം ആറ് മണ്ഡലങ്ങളിലാണ് ഉപതെരെഞ്ഞടുപ്പ് വേണ്ടത് . ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിെൻറ അടിസ്ഥാനത്തിൽ യു.ഡി.എഫിനും ഇപ്പോഴത്തെ തിരിച്ചടി മറികടക്ക ാൻ ഇടതിനും ശക്തികേന്ദ്രങ്ങളിലെ ചില മണ്ഡലങ്ങൾകൂടി ഉള്ളതിനാൽ ബി.ജെ.പിക്കും ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാകും.
കെ. മുരളീധരൻ (വട്ടിയൂർക്കാവ്), അടൂർ പ്രകാശ് (കോന്നി), എ.എം. ആരിഫ് (അരൂർ), ഹൈബി ഇൗഡൻ (എറണാകുളം) എന്നിവർ ലോക് സഭയിലേക്ക് തെരെഞ്ഞടുക്കപ്പെട്ടതിനെതുടർന്നാണ് ഇൗ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ നിര്യാണത്തെതുടർന്ന് ഒഴിവുവന്ന പാല, മുസ്ലിംലീഗിലെ പി.ബി. അബ്ദുൽ റസാഖിെൻറ നിര്യാണത ്തെതുടർന്ന് ഒഴിവുവന്ന മഞ്ചേശ്വരം എന്നിവയിലും ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്.
ആറ് സീറ്റിൽ അഞ്ചും യു.ഡ ി.എഫിെൻറ സിറ്റിങ് സീറ്റുകളാണ്. അതിനാൽ അവർക്ക് വിജയിച്ചേ മതിയാകൂ. അവശേഷിക്കുന്ന അരൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മുന്നിലെത്തുകയും ചെയ്തു. ആറിടത്തും വിജയം അവർക്ക് നിർണായകമാണ്. അരൂർ മാത്രമാണ് ഇടതിെൻറ സിറ്റിങ് സീറ്റ്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ അരൂർ നിലനിർത്താനും യു.ഡി.എഫിെൻറ കോട്ടകൾകൂടി പിടിച്ചെടുക്കാനുമുള്ള പോരാട്ടമാകും ഇടതുപക്ഷം നടത്തുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലങ്ങളാണ് മഞ്ചേശ്വരവും വട്ടിയൂർക്കാവും. ബി.ജെ.പിയും എന്തു വിലകൊടുത്തും വിജയിക്കാൻ ശ്രമം നടത്തും. വട്ടിയൂർക്കാവിൽ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ലീഡ് ചെയ്തിരുന്നു. ഇക്കുറി രണ്ടാം സ്ഥാനത്തായി. മഞ്ചേശ്വരത്തും ഇക്കുറി ബി.ജെ.പി രണ്ടാം സ്ഥാനത്താണ്.
മൂന്ന് മുന്നണികൾക്കും നിർണായകമായതിനാൽ വീറും വാശിയും നിറഞ്ഞ േപാരാട്ടമാകും ഉപതെരഞ്ഞെടുപ്പിൽ നടക്കുക. പിണറായി സർക്കാർ വന്നശേഷം നിയമസഭയിലേക്ക് രണ്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുത്തതിനെതുടർന്ന് വേങ്ങരയിലേക്കും രാമചന്ദ്രൻ നായരുടെ നിര്യാണത്തെതുടർന്ന് ചെങ്ങന്നൂരിലേക്കും. വേങ്ങരയിൽ യു.ഡി.എഫും ചെങ്ങന്നൂരിൽ ഇടതുമുന്നണിയും വിജയിച്ചു.
ബലപരീക്ഷണത്തിന് ഇനി പാലായിലേക്ക്
കോട്ടയം: ലോക്സഭ പോരാട്ടം അവസാനിച്ചെങ്കിലും കോട്ടയത്തെ മുന്നണി നേതാക്കൾ ബലപരീക്ഷണത്തിനായി പാലായിലേക്ക്. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാലാ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് ഇനി നേതാക്കളുടെ കണ്ണ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നുകഴിഞ്ഞതോടെ പാലായിലെ സ്ഥാനാർഥി ചർച്ചകളിലേക്ക് കടക്കാനൊരുങ്ങുകയാണ് ജില്ല നേതൃത്വങ്ങൾ.
പാലാ ഒരുപോലെ മോഹിപ്പിക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ആകാംക്ഷയോടെയാണ് മൂന്നു മുന്നണികളുടെയും കാത്തിരിപ്പ്. 54 വർഷം മാണി നിലനിർത്തിയ പാലായിൽ അദ്ദേഹത്തിെൻറ നിര്യാണത്തെ തുടർന്നുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിൽ വൻ വിജയത്തിൽ കുറഞ്ഞൊന്നും യു.ഡി.എഫ് മനസ്സുകളിലില്ല. എന്നാൽ, കഴിഞ്ഞ തവണ 5000ൽ താഴെ വോട്ടിനായിരുന്നു വിജയമെന്നത് എൽ.ഡി.എഫിന് പ്രതീക്ഷ പകരുന്നു. ബി.ജെ.പിയും പ്രതീക്ഷയിൽ ഒട്ടും പിന്നിലല്ല. 2016ൽ കോട്ടയം ജില്ല പ്രസിഡൻറ് എൻ. ഹരിക്ക് 24,821 വോട്ട് ലഭിച്ചിരുന്നു. പഴയ പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പാലായിൽ പി.സി. ജോർജിെൻറ സഹായം കൂടി കിട്ടുമെന്നതിനാൽ കാര്യങ്ങൾ അനുകൂലമാക്കാമെന്ന് ബി.ജെ.പി കരുതുന്നു. എന്നാൽ, സഹതാപതരംഗത്തിൽ ഇവരുടെ പ്രതീക്ഷളെല്ലാം തകർന്നടിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
അതിനിടെ, അഞ്ചുപതിറ്റാണ്ടിലധികം മാണി നിലനിർത്തിയ മണ്ഡലത്തിലേക്ക് കരിങ്ങോഴയ്ക്കൽ കുടുംബത്തിൽ നിന്നുതന്നെ പിൻഗാമി വരുമോയെന്ന ആകാംക്ഷയും നിറയുന്നുണ്ട്. രാജ്യസഭ എം.പിയായ ജോസ് കെ. മാണി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്കു മത്സരിക്കുമോ, പത്നി നിഷ ജോസ് കെ. മാണിയെത്തുമോ തുടങ്ങി ചോദ്യങ്ങളും അണിയറയിൽ മുഴങ്ങുന്നുണ്ട്. അതിനിടെ, പി.ജെ. ജോസഫിെൻറ പിന്തുണയോടെ ജനറൽ സെക്രട്ടറി ജോയ് എബ്രഹാം എത്തുമെന്ന തരത്തിൽ ഒരുവിഭാഗം പ്രചാരണം നടത്തുന്നുമുണ്ട്. അതേസമയം, പാർട്ടിയിലെ ഭിന്നതകൾ കേരള കോൺഗ്രസിെൻറ സിറ്റിങ് സീറ്റായ പാലായിലെ സ്ഥാനാർഥി നിർണയം കീറാമുട്ടിയാക്കിയേക്കുമെന്ന ആശങ്കയും ശക്തമാണ്. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് രമ്യമായ പരിഹാരമുണ്ടായില്ലെങ്കിൽ ഇത് പാലാെയയും ബാധിക്കും.
ജോസഫിനെ െവട്ടി കോട്ടയത്ത് നിയോഗിച്ച തോമസ് ചാഴിക്കാടെൻറ മികവാർന്ന ജയം ജോസ് െക. മാണിക്ക് കരുത്തുകൂട്ടിയിട്ടുണ്ട്. എന്നാൽ, മറുഭാഗത്ത് ഇടുക്കിയിലെ ഡീൻ കുര്യാക്കോസിെൻറ വമ്പൻ ഭൂരിപക്ഷം പി.ജെ. ജോസഫിെൻറ ആത്മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. പാർട്ടി പിളർപ്പിലേക്ക് നീങ്ങിയാൽ യു.ഡി.എഫ് പിന്തുണ ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു ജോസഫ് ഇടുക്കിയിലെ പ്രചാരണത്തിെൻറ ചുക്കാൻ ഏറ്റെടുത്തത്. ജോസഫിനൊപ്പമുള്ള മോൻസ് ജോസഫും തർക്കങ്ങൾ ഉള്ളിലടക്കി. അതേസമയം, സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചിട്ടും കോട്ടയത്ത് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറിക്കടക്കാനാകാത്തത് ചർച്ചയാകുന്നുമുണ്ട്.
എൽ.ഡി.എഫിലും അത്ര ഭദ്രമല്ല കാര്യങ്ങൾ. എൻ.സി.പിയുെട സീറ്റിയായ പാലായെ ചൊല്ലി അവർക്കിടയിൽ തർക്കം രൂക്ഷമാണ്. സ്ഥാനാർഥിയായി മാണി സി. കാപ്പെൻറ പേര് എൻ.സി.പി പ്രഖ്യാപിച്ചെങ്കിലും എൽ.ഡി.എഫ് നേതൃത്വം കണ്ണുരുട്ടിയതോടെ തലയൂരി. ഇതിനിടെ കോൺഗ്രസ് എസും അവകാശവാദമുന്നയിച്ചു. എന്നാൽ, സി.പി.എം സംസ്ഥാന-ജില്ല നേതൃത്വങ്ങൾ മൗനത്തിലാണ്. സി.പി.എം പാലാ സീറ്റ് ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. ബി.ജെ.പി കോട്ടയം ജില്ല നേതൃത്വം സ്വന്തം സ്ഥാനാർഥിയെന്ന ആവശ്യത്തിലാണ്. ഇതിനിെട പി.സി. ജോർജും സീറ്റിനായി ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്. മകൻ ഷോൺ ജോർജിനെ പാലായിൽ മത്സരിപ്പിക്കാനാണ് ജോർജിെൻറ ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.