ഉപതെരഞ്ഞെടുപ്പ്: അയ്യപ്പനും ശബരിമലയും എൽ.ഡി.എഫിനൊപ്പമെന്ന് വ്യക്തമായി –കാനം
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ശബരിമലയും അയ്യപ്പനും ഇടതുമുന്നണിക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിഷയത്തിൽ സി.പി.എമ്മും സി.പി.െഎയും തമ്മിൽ മുന്നണിയിലോ മന്ത്രിസഭയിലോ ഒരു തർക്കവുമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് തുറന്നുപറയാനുള്ള ആർജവം സി.പി.െഎ നേതൃത്വത്തിനുണ്ട്. മതേതരത്വം സംരക്ഷിക്കുന്ന കാര്യത്തിൽ ഇരുപാർട്ടികളും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കാനം വ്യക്തമാക്കി. സി.പി.െഎയുടെ കുടുംബസദസ്സ് ടി.വി സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാനമൂല്യങ്ങൾക്കെതിരെ നിലകൊള്ളുകയും സംസാരിക്കുകയും ചെയ്തവരുടെ സ്ഥാനം ചരിത്രത്തിെൻറ ചവറ്റുകുട്ടയിലാണെന്നത് അനുഭവസാക്ഷ്യമാണ്. ഒരു നി യോജക മണ്ഡലത്തിൽ തിരുവനന്തപുരത്തെ ജനങ്ങൾക്ക് ചെറിയ കൈപ്പിശക് പറ്റി. ഇത്തരം ആശയങ്ങൾക്ക് സ്ഥായിയായ നിലനിൽപില്ല. വർഗീയതയുടെ കാര്യത്തിൽ ബി.െജ.പിക്കും ആർ.എസ്.എസിനും ഒപ്പം മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ല. ഇക്കാര്യം നേതാക്കൾ തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ വില െകാടുക്കേണ്ടി വരും. അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ജില്ല സെക്രട്ടറി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. ഭാർഗവി തങ്കപ്പൻ, മുരളി പ്രതാപ്, രാഖി രവികുമാർ, രാധാകൃഷ്ണൻ, കുര്യാത്തി മോഹൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.