Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽദോസ് കുന്നപ്പിള്ളി...

എൽദോസ് കുന്നപ്പിള്ളി വീട്ടിലെത്തി: 'ഞാൻ ഒളിവിലായിരുന്നില്ല, കോടതിയുടെ മുന്നിലായിരുന്നു'

text_fields
bookmark_border
eldose kunnappilly
cancel
camera_alt

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ 

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായതിനെ തുടർന്ന് 11ദിവസമായി ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ തിരിച്ചെത്തി. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുൻകൂർ ജാമ്യം തേടി കോടതിയുടെ മുന്നിൽ കഴിയുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ മുൻകൂർ ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് അദ്ദേഹം വീട്ടിലെത്തിയത്.

'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ആർക്കും ആർക്കെതിരെയും പരാതി നൽകാം. അത്തരത്തിലൊരു പരാതിയാണ് എനിക്കെതിരെ നൽകിയത്. ഞാൻ ഒളിവിലായിരുന്നില്ല. കോടതിയുടെ മുന്നിലായിരുന്നു. ഫോണിൽ കിട്ടിയില്ല എന്നുവെച്ച് ഒളിവിലാണ് എന്ന് പറയാൻ കഴിയുമോ?' എൽദോസ് പറഞ്ഞു.

തനിക്കെതിരെ ഏത് വകുപ്പ് ചുമത്തി എന്നത് പ്രശ്നമല്ല. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തും. സംസ്ഥാനം വിട്ടുപോയിട്ടില്ല. ഇവിടെ തന്നെ ഉണ്ടായിരുന്നു. എഫ്.ഐ.ആറിൽ പരാതിക്കാരി പറയുന്ന വാക്കുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇതുവരെ ഒരാളെയും ഒരു ജീവിയെയും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു -അദ്ദേഹം പറഞ്ഞു.

കർശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി എൽദോസിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഈമാസം 22ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‍പോർട്ടും കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു.

യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്നാരോപിച്ച് കോവളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ജില്ല കോടതിയിലാണ് എൽദോസ് ആദ്യം ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ വാദം കേൾക്കാൻ ജില്ല കോടതി അഡീ. സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു.

പരാതിക്കാരി തന്‍റെ മൊബൈൽ ഫോൺ മോഷ്ടിച്ചശേഷം പണം ആവശ്യപ്പെടുകയും അതു നിരസിച്ചപ്പോൾ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുകയുമായിരുന്നുവെന്ന് എൽദോസ് മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. അതേസമയം, കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eldos Kunnappilly
News Summary - Eldos Kunnappilly arrives home: 'I was not in hiding, was in front of court'
Next Story