എം.എൽ.എക്ക് മർദനം: കലക്ടറുടെ റിപ്പോർട്ടും നിർവാഹക സമിതിയും സി.പി.െഎക്ക് നിർണായകം
text_fieldsതിരുവനന്തപുരം: പൊലീസ്മർദനത്തെചൊല്ലി വിഭാഗീയതയിൽ ഉഴലുന്ന സി.പി.െഎക്ക് എറ ണാകുളം കലക്ടറുടെ റിപ്പോർട്ടും ആഗസ്റ്റ് രണ്ടിലെ സംസ്ഥാന നിർവാഹക സമിതിയും നിർ ണായകം. കലക്ടറുടെ റിപ്പോർട്ടിൽ സംസ്ഥാനനേതൃത്വം ആഗ്രഹിക്കുന്ന ശിപാർശയുണ്ടായാ ലും എറണാകുളം ജില്ലനേതൃത്വം തൃപ്തരാകുമോ എന്നത് നിർണായകമാണ്. എം.എൽ.എക്ക് മർദനമേറ്റതിലെ മൗനം, പൊലീസിനെ ന്യായീകരിച്ചെന്ന വിമർശനം അടക്കം വിഷയത്തിൽ വെള്ളിയാഴ്ചയിലെ യോഗത്തിൽ സംസ്ഥാന സെക്രട്ടറി നൽകുന്ന വിശദീകരണം എന്താവുമെന്നതിലാണ് കാനം അനുകൂലികളുടെയും എതിരാളികളുടെയും കണ്ണ്.
കലക്ടറുടെ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറുമെന്നാണ് സൂചന. റിപ്പോട്ടിൽ നടപടിയെടുത്ത് എങ്ങനെയും പ്രശ്നം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന് താൽപര്യം. എന്നാൽ, എം.എൽ.എയെ മർദിച്ച സെൻട്രൽ സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ മാത്രം നടപടി ഒതുങ്ങിയാൽ അംഗീകരിക്കില്ലെന്ന സൂചന ജില്ലനേതൃത്വം നൽകിയിട്ടുണ്ട്. കാരണക്കാരനായ സി.െഎക്കെതിരായ നടപടിയിൽ കുറഞ്ഞൊന്നും പ്രവർത്തകരുടെ ആത്മവീര്യം വീണ്ടെടുക്കാൻ പര്യാപ്തമാവില്ലെന്നാണ് അവരുടെ വാദം.
എൽദോ എബ്രഹാമിെൻറ കൈ ഒടിഞ്ഞില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തിയ സാഹചര്യത്തിൽപോലും കാനം മൗനം ഭജിച്ചത് നേതാക്കളിലെന്നപോലെ അണികളിലും ആശയക്കുഴപ്പം വർധിപ്പിച്ചിട്ടുണ്ട്. ഇരുപക്ഷത്തുമുള്ള കെ.ഇ. ഇസ്മയിലും സി.എൻ. ജയദേവനും പരസ്യമായി പൊലീസിനെ വിമർശിച്ചപ്പോഴും നാല് മന്ത്രിമാരും അസിസ്റ്റൻറ് സെക്രട്ടറിമാരും പ്രതികരിച്ചില്ല.
ആലപ്പുഴയിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിന് പൊലീസ് പിടിയിലായ പ്രാദേശികനേതാക്കളുടെയും പ്രവർത്തകരുടെയും ഗ്രൂപ് താൽപര്യം വിവാദമായിട്ടുണ്ട്. കാനം പക്ഷത്തോട് അടുപ്പമുള്ളവർതന്നെ നോട്ടീസ് ഒട്ടിച്ച് പാപഭാരം ഇസ്മയിൽ വിഭാഗത്തിെൻറ തലയിൽവെക്കാനുള്ള നീക്കമായിരുന്നോ എന്ന് സംശയമുണ്ട്. ഇസ്മയിൽപക്ഷം വിശദ അന്വേഷണം ആവശ്യപ്പെട്ടത്, അത് വരുംദിവസങ്ങളിൽ ഗ്രൂപ്പോരിന് ഇന്ധനമാകുമെന്നതിെൻറ സൂചനയാണ്. സംസ്ഥാന നേതൃത്വം അനുമതി നൽകിയ പൊലീസ് സ്റ്റേഷൻ മാർച്ച്, നേതൃത്വത്തിെൻറ അറിവില്ലാതെ ഡി.െഎ.ജി ഒാഫിസ് മാർച്ചാക്കി സംഘർഷം സൃഷ്ടിച്ചെന്ന ആക്ഷേപം സംസ്ഥാനനേതൃത്വത്തിനുണ്ട്. ഇതിൽ നിർവാഹകസമിതി അംഗങ്ങളുടെ നിലപാട് പ്രധാനമാണ്. ഭൂരിപക്ഷംപേരും എതിരായാൽ നിലപാട് തിരുത്തി കാനത്തിന് പരസ്യമായി പ്രതികരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.