തന്‍റെ ഗതികേട് മറ്റാർക്കും വരരുത്; ഇത്രയും മോശം പൊലീസിനെ കണ്ടിട്ടില്ല -എൽദോ എബ്രഹാം
text_fieldsകൊച്ചി: സംസ്ഥാന പൊലീസിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാം. ഇത്രയും മോശം പൊലീസിനെ കണ്ട ിട്ടില്ലെന്ന് എൽദോ എബ്രഹാം ആരോപിച്ചു. ഫോണിൽ വിളിക്കുമ്പോൾ "എം.എൽ.എ ആണെങ്കിൽ കൈയ്യിൽവെച്ചാൽ മതി" എന്നാണ് പൊലീസ് പറഞ്ഞത്. തന്‍റെ ഗതികേട് മറ്റാർക്കും വരരുത്. പൊലീസിന്‍റെ ഭാഷ വളരെ മോശമാണെന്നും ഇത്തരത്തിലുള്ള പൊലീസ് ഉണ്ടാകു മോ എന്നും എൽദോ എബ്രഹാം ചോദിച്ചു.
തന്‍റെ മണ്ഡലമായ മൂവാറ്റുപ്പുഴയിൽ മാത്രം 11 തവണ സി.പി.ഐക്ക് പൊലീസുമായി യുദ്ധം ചെയ്യേണ്ടി വന്നു. പഞ്ചായത്തംഗം അടക്കമുള്ള ജനപ്രതിനിധികൾ വിളിക്കുമ്പോൾ പൊലീസിന് മാന്യമായി പെരുമാറാൻ കഴിയാത്തത് മോശമാണ്. മറ്റ് മേഖലകൾ നന്നായാലും പൊലീസ് മോശമായാൽ എല്ലാം ഇല്ലാതാകും. എം.എൽ.എമാർ പ്രതിപക്ഷമായാലും ഭരണപക്ഷമായാലും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും എൽദോ എബ്രഹാം വ്യക്തമാക്കി.
റിപ്പോർട്ട് ഉടൻ
കൊച്ചി: മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന് മർദനമേറ്റ സംഭവത്തിൽ കലക്ടർ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ റിപ്പോർട്ട് സമർപ്പിക്കും. വെള്ളിയാഴ്ച രാവിലെ എം.എൽ.എയുമായി ഒരുവട്ടംകൂടി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പൊലീസ് ഉദ്യോഗസ്ഥരോടും വിവരങ്ങൾ ആരായും. തിങ്കളാഴ്ച വരെയാണ് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി സമയം അനുവദിച്ചത്. ചികിത്സയിലിരുന്ന എം.എൽ.എ വ്യാഴാഴ്ച വൈകീട്ട് ആശുപത്രി വിട്ടു. 10 ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.