Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎലത്തൂർ സീറ്റ്...

എലത്തൂർ സീറ്റ് ഏറ്റെടുക്കില്ല; സുൽഫിക്കർ മയൂരി തന്നെ യു.ഡി.എഫ് സ്ഥാനാർഥി -എം.എം. ഹസൻ

text_fields
bookmark_border
mm hassan
cancel

മലപ്പുറം: എലത്തൂർ സീറ്റിൽ എൻ.സി.കെ പ്രതിനിധിയായ സുൽഫിക്കർ മയൂരി തന്നെ മത്സരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഘടകകക്ഷിക്ക് നൽകിയ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ല. പത്രിക സമർപ്പിച്ച കോൺഗ്രസ് സ്ഥാനാർഥി പിൻവലിക്കണം. യു.ഡി.എഫിനായി കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.

മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക് വന്നപ്പോൾ മൂന്നു സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ, പാലായും എലത്തൂരും നൽകാനാണ് യു.ഡി.എഫ് തീരുമാനിച്ചത്. കോൺഗ്രസ് പ്രവർത്തകരുടെ വികാരം വരും തെരഞ്ഞെടുപ്പിൽ മാനിക്കുമെന്നും എം.എം. ഹസൻ വ്യക്തമാക്കി.

അതേസമയം, പത്രിക പിൻവലിക്കുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാകാതെ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം യു.വി. ദിനേശ് മണി രംഗത്തെത്തി. വരുംവരായ്ക നേതാക്കൾ ആലോചിക്കണമെന്ന് ദിനേശ് മണി മാധ്യമങ്ങളോട് പറഞ്ഞു. ‍യു.ഡി.എഫ് ഘടകകക്ഷിയായ എൻ.സി.കെയോടോ സുൽഫിക്കർ മയൂരിയോടോ എതിർപ്പില്ല. കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണെന്ന് ജനങ്ങൾ പറഞ്ഞ സാഹചര്യത്തിലാണ് എം.കെ. രാഘവൻ എം.പി ഇക്കാര്യം വ്യക്തമാക്കിയത്. എം.കെ. രാഘവന് മറ്റ് താൽപര്യമില്ലെന്നും ദിനേശ് മണി വ്യക്തമാക്കി.

യു.ഡി.എഫ് സ്ഥാനാർഥി സുൽഫിക്കർ മയൂരിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ഡി.സി.സി അധ്യക്ഷൻ രാജീവൻ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട് അംഗീകരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ എലത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുന്ന സാഹചര്യം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പാർട്ടിയുടെ വികാരമാണ് പ്രവർത്തകരുടെ പ്രതികരണത്തിലൂടെ വ്യക്തമായതെന്ന് കെ.പി.സി.സി നേതൃത്വത്തിന് മനസിലായിട്ടുണ്ടെന്നും രാജീവൻ മാധ്യമങ്ങളോട് പറഞ്ഞു.

എലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫിലെ സ്ഥാനാർഥി സംബന്ധിച്ച തർക്കം പരിഹരിക്കാനായി കോൺഗ്രസ് നേതൃത്വം മണ്ഡലം, ബ്ലോക്, ഡി.സി.സി ഭാരവാഹികളുടെ യോഗം ഇന്ന് വിളിച്ചിരുന്നു. പോഷക സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.

എലത്തൂരിലെ സ്ഥാനാർഥി പ്രശ്നത്തിൽ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസംവരെ നീണ്ട തർക്കവും പോർവിളികളും ജില്ലയിൽ യു.ഡി.എഫിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. മൂന്ന് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ച് പാർട്ടികൾ തമ്മിൽ അത്യപൂർവമായ യുദ്ധമുഖം തുറന്നത് അണികളുടെയും മനസ് മടുപ്പിച്ചിരുന്നു. നിജേഷ് അരവിന്ദ്, ദിനേശ് മണി തുടങ്ങിയ നേതാക്കളെയായിരുന്നു തുടക്കം മുതൽ കോൺഗ്രസ് പരിഗണിച്ചിരുന്നത്. ചെങ്ങോടുമല ക്വാറിക്കെതിരായ സമരത്തിൽ സജീവമായിരുന്ന നിജേഷ് അരവിന്ദിനെതിരെ ക്വാറിമാഫിയ രംഗത്തുണ്ടായിരുന്നതായ ആക്ഷേപമുയർന്നിരുന്നു.

ഏതെങ്കിലും കോൺഗ്രസ് നേതാവിനുതന്നെ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു അവസാന നിമിഷംവരെ. എന്നാൽ, ഒരാഴ്ചമുമ്പ് കോഴിേക്കാട്ടെത്തിയ സുൽഫിക്കർ മയൂരി യു.ഡി.എഫിന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. മാണി സി. കാപ്പനൊപ്പം എൻ.സി.പി വിട്ട് നാഷനലിസ്റ്റ് കോൺഗ്രസ് കേരള രൂപവത്കരിക്കാൻ മുന്നിൽനിന്ന സുൽഫിക്കർ മയൂരിയാണ് സ്ഥാനാർഥിയെന്ന് കാപ്പൻ തന്നെയാണ് പ്രഖ്യാപിച്ചത്.

യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തി‍െൻറ അറിവോടെയായിരുന്നു സ്ഥാനാർഥിത്വം. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തി‍െൻറ അലസതയും അബദ്ധ പ്രവൃത്തികളുമാണ് എലത്തൂർ പ്രശ്നം വഷളാക്കിയതെന്ന് ജില്ലയിലെ നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു.

മാർച്ച് ഒന്നിന് പ്രതിപക്ഷനേതാവി‍ന്‍റെ ഒൗദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിൽ നടന്ന യോഗത്തിൽ സീറ്റ് ഭാരതീയ നാഷനൽ ജനതാദളിന് അനുവദിച്ചതായാണ് നാഷനൽ ജനതാദൾ നേതൃത്വം പറയുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി നേതാവ് സെനിൻ റാഷി പത്രിക സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly Election 2021Elathur seatZulfikar MayuriMM. Hassan
News Summary - Elathur seat will not be taken over; Zulfikar Mayuri himself is the UDF candidate-MM. Hassan
Next Story